ശാസ്ത്രങ്ങളിലെ ഉള്ളടക്കത്തെ കേവലം യാദൃച്ഛാസൃഷ്ടിവസ്തുവായി പരിഗണിക്കാന്‍ പാടില്ല. വിചാരങ്ങളുടെയും അവധാരണകളുടെയും പൂര്ണപക്വമായ സാവധാനം നേടിയെടുത്തതാണ് അവയുടെ ഉള്ളടക്കമെന്ന് വ്യക്തമായും കാണാന്‍ കഴിയും. ജീവിതശില്പകലാഭിജ്ഞരും യഥാര്‍ത്ഥ ജീവിതദ്രഷ്ടാക്കളുമായ ഋഷിമാര്‍ അനേകം തലമുറകളോളം ജീവിതത്തെയാകമാനം അനലസം പഠിക്കുകയും ഏകാഗ്രമായി നിരീക്ഷിക്കുകയും ചെയ്തതിന്റെ പരിണിതഫലങ്ങളായിരിക്കും ഒരുപക്ഷേ അവയെല്ലാം. ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും തെളിഞ്ഞ ഗ്ലാസ്സുകളില്ക്കൂടി ജീവിതത്തിന്റെ അന്തസ്സത്തയേയും സ്വഭാവവിശേഷങ്ങളേയും നിഷ്ഫലമായി കണ്ടറിയുന്നതിനുവേണ്ടി, ജീവിതവുമായി ലേശമാത്രം ബന്ധമില്ലാതെ, ഒരുതരം വിരക്തഭാവത്തില് വര്‍ത്തിക്കാന്‍ അവര്‍ സ്വയം പരിശീലനം ചെയ്തു. പക്ഷപാതങ്ങളുടേയും ബന്ധങ്ങളുടെയും കണ്ണടയില്‍ കൂടി അവര്‍ ഒരിക്കലും ജീവിതത്തെ നിരീക്ഷിക്കുകയുണ്ടായില്ല.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: