ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥയിലും ഇടതടവില്ലാതെ വര്‍ത്തിക്കുന്നത് ഒരേ ബോധമാണ്. ഉറങ്ങുമ്പോള്‍ ‘ഞാന്‍’ എന്ന ബോധമില്ല. ഉണര്‍ന്ന ഉടനേ അത് പുറപ്പെടുന്നു. ഉടനെ ലോകത്തെ അറിയാനും തുടങ്ങുന്നു. തുടക്കത്തില്‍ ഈ ‘ഞാന്‍’ എവിടെ പോയി? അതവിടെതന്നെ ഉണ്ടായിരുന്നുവോ? അതോ ഇല്ലേ? ഇല്ലെങ്കില്‍ ഉണര്‍ന്നതും അതെങ്ങനെ എവിടെനിന്നും വന്നു? നമുക്കിപ്പോള്‍ അറിയാനാവാത്ത എതോ ഒന്നായി ഉറക്കത്തിലും അതവിടെ ഉണ്ടായിരിക്കണം. ഉണര്‍ന്ന നിലയില്‍ ഇപ്പോഴുള്ളത് ‘ഞാന്‍’ എന്ന നിനവ് (ചിന്ത) മാത്രമാണ്. അത് അടങ്ങിയ നിലയില്‍ നിദ്രയില്‍ വര്‍ത്തിച്ചതാണ് യഥാര്‍ത്ഥ ഞാന്‍. എല്ലാ അവസ്ഥകളിലും തുടര്‍ന്ന് വര്‍ത്തിക്കുന്ന യഥാര്‍ത്ഥബോധം അതാണ്. ചിന്തയ്ക്കതീതമായ വസ്തു – അതീതപ്രജ്ഞയാണത്.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: