ആത്മബോധത്തോടുകൂടി പ്രാര്‍ത്ഥിച്ച് പാപത്തെ ത്യജിച്ച് മോക്ഷത്തെ കര്മ്മസിദ്ധികൊണ്ട് വരുത്തി ആനന്ദം സ്വാധീനത്തിലാക്കി അനുഭവിക്കുന്നത് ഇഹത്തിലെ മോക്ഷമാകുന്നു. ഇതുകൊണ്ട് യാതൊരു മനുഷ്യനെങ്കിലും ആത്മബോധം കൂടാതെ അക്ഷീണ പരിശ്രമം ചെയ്താലും അടിസ്ഥാനപ്പെട്ടത് നരകം മാത്രം. ആത്മബോധമില്ലായ്മയെ അല്ലെങ്കില്‍ അറിവുകേടുകൊണ്ടും അധര്‍മ്മംകൊണ്ടും ആത്മലോകം നശ്വരമായിപ്പയി എന്നതിനെ നരകമെന്ന് ഈ ഭയങ്കര അവസ്ഥയെക്കൊണ്ട് വര്‍ണിക്കുന്നു. ഇതിനെ വധിക്കുന്നതിനത്രേ ഭഗവാന് യുഗേ യുഗേ ബോധസ്വരൂപനായി മര്‍ത്യശരീരത്തില്‍ അവതരിച്ച് ബോധം അല്ലെങ്കില്‍ അറിവിനെ നരലോകത്തില്‍ അല്ലെങ്കില്‍ നരകത്തില്‍ ഉദിപ്പിച്ച് അറിവുകേടിനെയും അധര്‍മ്മത്തെയും ഭസ്മീകരിച്ചു സത്യവും ധര്‍മ്മവും അല്ലെങ്കില്‍ അറിവും സല്‍പ്രവൃത്തിയും കൊണ്ട് അവിടെ സ്വര്‍ഗത്തെ സൃഷ്ടിച്ച്, അതായത് ധര്‍മത്തെ സ്ഥാപിച്ച് ലോകത്തെ രക്ഷിക്കുന്നത്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: