കേരളത്തിലെ ജനസംഖ്യയില്‍ പത്ത് ശതമാനം പ്രവാസികളാണ്. അതില്‍ 88.5 ശതമാനം ഗള്‍ഫിലേക്ക് കുടിയേറിയവരുമാണ്. ഗള്‍ഫ് പ്രവാസികള്‍ 50 ശതമാനം മുസ്ലിങ്ങളും 3.12 ശതമാനം ഹിന്ദുക്കളും 25.1 ശതമാനം ക്രിസ്ത്യാനികളുമാണ്. അതായത് കേരളത്തിലെ ജനസംഖ്യയിലെ 24 ശതമാനം (2001)വരുന്ന മുസ്ലിങ്ങളുടെ പ്രവാസി പ്രാതിനിധ്യം 50 ശതമാനം ആണ്. ജനസംഖ്യയില്‍ 56 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായത്തിന്റെ പ്രാതിനിധ്യം മൂലം 31.12 ശതമാനം മാത്രമാണ്. ജനസംഖ്യയില്‍ 19.1 ശതമാനം വരുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രാതിനിധ്യം 25.1 ശതമാനവുമാണ്. മതാടിസ്ഥാനത്തില്‍ കേരളത്തിലെ കുടുംബങ്ങളുടെ വരുമാനത്തിലും ഈ വ്യത്യാസം പ്രകടമാണ്. 2008 ല്‍ കേരളത്തിലേക്ക് വന്ന ഗള്‍ഫ് പണം 43,288 കോടിയോളമാണ്. 2008 ലെ കണക്കുപ്രകാരം കേരളത്തിലെ 100 കുടുംബങ്ങളില്‍ 29 എണ്ണം ഗള്‍ഫ് വരുമാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 2008 ല്‍ ഹിന്ദു കുടുംബങ്ങളില്‍ 16,493 കോടി രൂപ ഗള്‍ഫ് പണമായി ലഭിച്ചപ്പോള്‍ മുസ്ലിം കുടുംബങ്ങളില്‍ 19,000 കോടി രൂപയും ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 7800 കോടി രൂപയും ഗള്‍ഫ് പണമായി ലഭിച്ചിരുന്നു. ഗള്‍ഫ് പണത്തിന്റെ സ്വാധീനമുള്ള കുടുംബത്തിലെ ശരാശരി വരുമാനം ഹിന്ദുകുടുംബങ്ങളില്‍ 37,385 രൂപയും ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 50,107 രൂപയും മുസ്ലിം കുടുംബങ്ങളില്‍ 1,19,004 രൂപയും ആയി. ഈ സമ്പത്ത് കേരളത്തില്‍ മുസ്ലിം സമുദായാംഗങ്ങള്‍ വന്‍തോതില്‍ ഭൂസ്വത്ത് സമാഹരിക്കുന്നതിനും കച്ചവട/വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനും വ്യാപകമായി ഉപയോഗപ്പെടുത്തി. കാസര്‍കോഡ് ജില്ലയില്‍ കേവലം 34.5 ശതമാനം വുരന്ന മുസ്ലിം ജനസംഖ്യ, ആകെ സ്വത്തുവകകളുടെ ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നു. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ വലുതാണ്. മുസ്ലിം കുടുംബങ്ങളിലെ കൂലിപ്പണിയാണ് ഭൂരിപക്ഷം ഹിന്ദുക്കളുടേയും പ്രധാന വരുമാന മാര്‍ഗ്ഗം. ഈ സാമ്പത്തിക അന്തരമാണ് കാസര്‍കോഡ് ജില്ലയില്‍ കൂടെക്കൂടെ ഉണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം. കേരളത്തിലെ അതിസമ്പന്നരില്‍ 100 പേരെ എടുത്താല്‍ അതില്‍ 60 പേരും മുസ്ലിങ്ങളാണ് എന്നതാണ് കണക്ക്.
കേരളത്തിലെ 54 ശതമാനം വരുന്ന ഹൈന്ദവര്‍ക്ക് വ്യവസായമേഖലയില്‍ വരുന്ന പങ്ക് കേവലം 28 ശതമാനവും 27 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക് 30 ശതമാനവും 21 ശതമാനം വരുന്ന ക്രൈസ്തവരുടെ പങ്ക് 35 ശതമാനവുമാണ്. അതുപോലെ കാര്‍ഷിക മേഖലയില്‍ ഹൈന്ദവര്‍ 24 ശതമാനം, മുസ്ലിങ്ങള്‍ 23 ശതമാനം, ക്രൈസ്തവര്‍ 40 ശതമാനവുമാണ്. വാണിജ്യമേഖലയിലാകട്ടെ ഹൈന്ദവര്‍ 28 ശതമാനം, മുസ്ലിങ്ങള്‍ 40 ശതമാനം ക്രൈസ്തവര്‍ 36 ശതമാനവുമാണ്. വാണിജ്യ വ്യവസായ മേഖലകളില്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഭൂരിപക്ഷത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ്.
വിദ്യാഭ്യാസ രംഗത്തും ന്യൂനപക്ഷങ്ങള്‍ അത്ഭുതാവഹമായ നേട്ടമാണ് കേരളത്തില്‍ കൈവരിച്ചിട്ടുള്ളത്. കേരളത്തില്‍ സാക്ഷരത നിരക്ക് 90.9 ശതമാനം ആയിരിക്കുമ്പോള്‍ ജനസംഖ്യയില്‍ 19.7 ശതമാനം വരുന്ന ക്രിസ്ത്യന്‍ വിഭാഗത്തിന്റെ നിരക്ക് 94.15 ശതമാനവും 24 ശതമാനം വരുന്ന മുസ്ലിമിന്റെ നിരക്ക് 87.45 ശതമാനവും 56 ശതമാനം വരുന്ന ഹിന്ദു സമുദായത്തിന്റെ എല്ലാ ജാതികള്‍ക്കും കൂടി 87.45 ശതമാനം മാത്രമാണ്. ഒരു പ്രത്യേക ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ നിലവാരം ആ സമുദായം നേടിയ സാമൂഹിക സാമ്പത്തിക ഉന്നമനവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഹിന്ദു സമൂഹത്തിനായിരുന്നത് ഇന്നിപ്പോള്‍ ക്രിസ്ത്യന്‍ സമുദായവും മുസ്ലിം സമുദായവും കയ്യടക്കിയിരിക്കുന്നു. 2011 ല്‍ കേരളത്തില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന 6658 സ്കൂളുകളില്‍ 2555 എണ്ണം ക്രിസ്ത്യന്‍ മാനേജുമെന്റും 1243 എണ്ണം മുസ്ലിം മാനേജുമെന്റുമാണ് നടത്തുന്നത്. ഹൈന്ദവരിലെ പ്രബല സമുദായമായ നായര്‍ വിഭാഗത്തിന് മുസ്ലിം സമുദായത്തെക്കാള്‍ സ്കൂളുകള്‍ കുറവാണ്. അതായത് 1192 സ്കൂളുകള്‍ മാത്രമാണ് ഉളളത്. ഈഴവസമുദായത്തിനാകട്ടെ 838 സ്കൂളുകള്‍ മാത്രമാണുള്ളത്. മേറ്റ്ല്ലാം കോപ്പറേറ്റീവ് സെക്ടറിലുമാണ്. കേരളത്തില്‍ എയ്ഡഡ് കോളേജുകള്‍ 178 ആണ്. അതില്‍ പകുതിയില്‍ കൂടുതലും ക്രിസ്ത്യന്‍ മാനേജ്മെന്റും (87 എണ്ണം), 33 എണ്ണം മുസ്ലിം മാനേജുമെന്റുമാണ് നടത്തുന്നത്. നായര്‍ സമുദായത്തിന് കേവലം 15 ഉം ഈഴവ സമുദായത്തിന് 17 ഉം കോളേജുകള്‍ ആണുള്ളത്. മറ്റുള്ളവ കോപ്പറേറ്റീവ് സെക്ടറിലുമാണ്.
2002 സെപ്തംബര്‍ രണ്ടാം തീയതിയിലെ ‘മാതൃഭൂമി’ ദിനപത്രത്തിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ 733 പ്രൊഫഷണല്‍ കോളേജുകളില്‍ 86 എണ്ണം മാത്രമാണ് സര്‍ക്കാര്‍ അധീനതയിലുളളത്. ഹിന്ദു മാനേജുമെന്റിന്റെ കീഴില്‍ 89 കോളേജുകള്‍ ഉള്ളപ്പോള്‍ ന്യൂനപക്ഷ മാനേജുമെന്റുകള്‍ നിയന്ത്രിക്കുന്നത് 258 പ്രൊഫഷണല്‍ കോളേജുകള്‍ ആണ്.
നമുക്ക് ചുറ്റും കൂണുപോലെ മുളച്ചുപൊങ്ങിയ അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ക്രിസ്ത്യന്‍/മുസ്ലിം മാനേജുമെന്റുകളുടെ പ്രാതിനിധ്യം പ്രത്യേകം പറയേണ്ടതില്ല. വിരലില്‍ എണ്ണാവുന്നതൊഴിച്ചെല്ലാം അവരുടേതാണ്. ലോകത്തൊരിടത്തും ഹൈന്ദവരെ പോലെ ഇങ്ങനെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെ കാണാന്‍ കഴിയില്ല.
കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള 48 വര്‍ഷം പരിശോധിച്ചാല്‍ ഭരണത്തില്‍ 25 വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുസ്ലിംലീഗ് മന്ത്രിമാരാണ് പത്ത് വര്‍ഷവും മൂന്ന് മാസവും കേരള കോണ്‍ഗ്രസിലെ മന്ത്രിമാരായിരുന്നു. പത്ത് വര്‍ഷം മാത്രമാണ് ദേശീയ മതേതര പാര്‍ട്ടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അതില്‍ തന്നെ നാല് വര്‍ഷവും മൂന്ന് മാസവും മാത്രമാണ് ഹിന്ദുക്കളായവര്‍ ഈ വകുപ്പ് കൈകാര്യം ചെയ്തത്. അതായത് കേരളത്തില്‍ 48 വര്‍ഷത്തിലെ ഭരണത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുവാന്‍ ഹൈന്ദവരായവര്ക്ക് അവസരം ലഭിച്ചത് കേവലം നാല് വര്‍ഷവും മൂന്ന് മാസവുമാണ്. കേരള സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും ചെലവാക്കപ്പെടുന്ന വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷ സമുദായങ്ങള്‍ ഏറ്റെടുത്തതിന്റെ ഗുണങ്ങള്‍ ആ മേഖലയിലെ അവരുടെ വളര്‍ച്ച വ്യക്തമാക്കുന്നു. മുല്ലമാര്‍ക്കും മുക്രിമാര്‍ക്കും വരെ സര്‍ക്കാര്‍ പെന്ഷന്, മദ്രസ്സകള്‍ എല്ലാം സ്കൂളുകളായി പരിഗണിച്ച് മദ്രസ്സ അധ്യാപകര്‍ക്ക് ശമ്പളം, കൂണുപോലെ മുളച്ചു പൊന്തിയ അറബിക് കോളേജുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ വക ശമ്പളം എന്നിങ്ങനെ ഭരണത്തിലെ സ്വാധീനം കൊണ്ട് മാത്രം നേടിയ ആനുകൂല്യങ്ങള്‍ വളരെയേറെയാണ്.
കേരളത്തിലെ സാമൂഹ്യജീവിതം വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ട് വിദ്യാഭ്യാസത്തില്‍ ഹൈന്ദവര്ക്കുണ്ടാകുന്ന അപചയം അവരുടെ സാമ്പത്തികാവസ്ഥയെ 100 ഇരട്ടിയായി ബാധിക്കും.
കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്നും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുവേണ്ടി ചെലവിടുന്നത്. 2011-2012 കാലയളവില്‍ കേരളത്തിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി 250912000 (25 കോടിയിലധികം) രൂപ ചെലവാക്കിയിരിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനുളളില്‍ 1476 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്നും ഇങ്ങനെ ഒഴുകിയിരിക്കുന്നത്. അവരുടെ സ്കൂളുകളിലും കോളേജുകളിലും രണ്ടുതരം സംവരണമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഒന്ന് സര്‍ക്കാര്‍ സീറ്റുകളിലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള സംവരണം, രണ്ടാമത്തേത് ന്യൂനപക്ഷ മാനേജുമെന്റുകള്‍ അവരുടെ സമുദായത്തിന് നല്കുന്ന സംവരണവും. ഹൈന്ദവര്‍ക്ക് ഈ സ്കൂളുകളിലെ പ്രാതിനിധ്യം പരിമിതമാണ്. ന്യൂനപക്ഷ സ്കൂളുകളില്‍ മേല്‍പ്പറഞ്ഞ രണ്ടു രീതിയിലുള്ള സംവരണ പ്രകാരമുള്ള അഡ്മിഷനും കഴിയുമ്പോള്‍ അത്തരം സ്കൂളുകളില്‍ പഠിക്കുന്നവരില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ മാറുന്നു. അങ്ങനെ ആ സ്കൂള്‍ ന്യൂനപക്ഷ പദവിയ്ക്ക് അര്‍ഹമാകുകയും അതിന്റെ പ്രത്യേക അവകാശാധികാരങ്ങളും ലഭ്യമാകുന്നതോടൊപ്പം സ്കൂള്‍ നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഇടപെടലിന് പരിമിതികള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇത് മുതലെടുത്ത് മുസ്ലിം-ക്രിസ്ത്യന്‍ മാനജ്മെന്റുകള്‍ സര്‍ക്കാരുകളെ പോലും വെല്ലുവിളിക്കുന്ന കാഴ്ച അടുത്തകാലത്ത് കേരളീയ സമൂഹം കണ്ടതാണ്.
ഹൈന്ദവ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത വളരെ പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക അടിത്തറ നേടിയ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകളില്‍ സിലബസിലെ പഠന നിലവാരവും അധ്യാപനത്തിലെ മേന്മയും, അത്യാധുനിക സൗകര്യങ്ങളും തികഞ്ഞ അച്ചടക്കത്തോടുകൂടിയ അധ്യയനവും കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളിലും എങ്ങനെയും നടത്തിക്കൊണ്ടുപോകുന്ന ഹിന്ദു സമുദായങ്ങളുടെ സ്കൂളുകളിലും പഠിക്കുന്ന ഹൈന്ദവ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം താരതമ്യപ്പെടുത്തുവാന്‍ പോലും സാധ്യതകളില്ലാത്തവിധം യാതൊരു സമാനതകളും ഇല്ലാതെ പരിതാപകരമാണ്.
ഇത്തരം സ്കൂളുകളില്‍ വിദ്യാഭ്യാസം ചെയ്യുന്ന ഹൈന്ദവ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസാനന്തരം തൊഴിലിനായും സമൂഹത്തില്‍ നിലനില്‍പ്പിനായും മത്സരിക്കേണ്ടിവരുന്നത് ഉന്നത നിലവാരത്തില്‍ വിദ്യാഭ്യാസം ലഭിച്ച ന്യൂനപക്ഷ വിദ്യാര്‍ത്ഥികളോടാണ്. അങ്ങനെ അവര്‍ സമൂഹത്തിലെ പ്രധാന മേഖലകളില്‍ നിന്നൊക്കെ പിന്തള്ളപ്പെട്ടു പോകുന്നു. അടുത്തകാലത്ത് സിവില്‍ സര്‍വീസ് പരീക്ഷ ഉള്‍പ്പെടെയുള്ള ഉന്നത മത്സരപരീക്ഷകളില്‍ കേരളത്തില്‍ നിന്നും വിജയിക്കുന്നവരിലെ എണ്ണം മാത്രം താരതമ്യം ചെയ്താല്‍ ഇത് ബോധ്യമാവുന്നതെയുള്ളൂ.
ന്യൂനപക്ഷ സമുദായങ്ങള്‍ ഹിന്ദു സമൂഹത്തെ മാത്രം ലക്ഷ്യം വെച്ചാണ് അനാഥാലയങ്ങള്‍ നടത്തുന്നത്. അവിടെ എത്തപ്പെടുന്ന അന്തേവാസികളുടെ എണ്ണംകൊണ്ട് തന്നെ ഇത് മനസ്സിലാകും. ഹിന്ദു കുടുംബങ്ങളിലെ സാമ്പത്തിക അസ്ഥിരതയും സാമൂഹ്യ പിന്നോക്കാവസ്ഥയും ഇതിനു കാരണമായിട്ടുണ്ടാകാം. അഗതിമന്ദിരങ്ങള്‍ നടത്തുന്ന ന്യൂനപക്ഷ സമുദായങ്ങള്‍ ആതുരസേവനത്തിന്റെ മറവില്‍ അവിടെ നടത്തുന്നത് മതപരിവര്‍ത്തനമാണ്. മുസ്ലിം/ക്രൈസ്തവ മതങ്ങളിലെ അനാഥരെ സംരക്ഷിക്കുന്നതിനെക്കാള്‍ താല്‍പ്പര്യം ഹിന്ദു സമൂഹത്തിലെ അനാഥരെ സംരക്ഷിക്കുന്നതിനാണ്. ശിശു ഭവനുകള്‍ നടത്തുന്നതിന് ക്രൈസ്തവ സഭകള്‍ക്ക് ഒരു പ്രത്യേക താല്‍പ്പര്യം ഉണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഗൂഢലക്ഷ്യം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ വന്‍തോതില്‍ ധനസഹായം നല്കി വരുന്നുണ്ട്. 2009-10 കാലയളവില്‍ മാത്രം മുസ്ലിം സമുദായം നടത്തുന്ന അനാഥാലയങ്ങള്‍ക്ക് സര്‍ക്കാര്‍ 14,68,43,000 രൂപയാണ് നല്‍കിയത്. ഇത് ഇടുക്കി ജില്ല ഒഴിച്ചുള്ള കണക്കാണ്. ക്രൈസ്തവര്‍ നടത്തുന്ന അനാഥാലയങ്ങള്‍ക്ക് 2002 മുതല്‍ 2012 വരെ 5,70,205 രൂപയാണ് ആലപ്പുഴ ജില്ലയില്‍ മാത്രമായി സര്‍ക്കാര്‍ നല്‍കിയത്. ക്രൈസ്തവ സഭകള്‍ സര്‍ക്കാര്‍ നല്കുന്ന ധനസഹായത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറുമല്ല. മറ്റു ജില്ലകളിലെ കണക്കുകള്‍ കൂടി ലഭ്യമായാല്‍ അവര്‍ നടത്തുന്ന അനാഥാലയങ്ങളുടെ സര്‍ക്കാര്‍ ധനസഹായത്തിന്റെ കണക്കുകള്‍ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതായിരിക്കുമെന്നതില് തര്‍ക്കമില്ല. ശതകോടികളുടെ ധനസഹായം നല്കുന്ന സര്‍ക്കാരിന് എന്തുകൊണ്ട് സ്വന്തം നിലയില്‍ സാമൂഹിക ക്ഷേമവകുപ്പ് വഴി ഇത്തരം അഗതിമന്ദിരങ്ങള്‍ ഏറ്റെടുത്തു കൂടാ എന്ന ചോദ്യം ഇവിടെ ഉയരുന്നതു സ്വാഭാവികം.
കേരളത്തിലെ ഭൂരിപക്ഷം എന്നറിയപ്പെടുന്ന ഹിന്ദു സമൂഹം വിവിധ ജാതികളായി തിരിഞ്ഞ് യാതൊരു ഒത്തൊരുമയും ഇല്ലാതെ പരസ്പ്പരം കുറ്റപ്പെടുത്തുന്നതായി കാണുന്നുണ്ട്. എന്‍എസ്എസ്, എസ്എന്‍ഡിപി പോലുള്ള പ്രസ്ഥാനങ്ങള്‍ യാഥാര്‍ത്ഥ്യത്തോടു മുഖം തിരിച്ച് നില്ക്കുന്നു. വിശ്വകര്‍മ, അരയ സമുദായം, പുലയര്‍ മഹാസഭ തുടങ്ങി ഹിന്ദുസമൂഹത്തില്പ്പെട്ട സംഘടനകള്‍ ഒന്നും യോജിപ്പിന്റെ പാതയിലല്ല. ഡിഎച്ച്ആര്‍എം പോലുളള സംഘടനകള്‍ ഹിന്ദു സമൂഹത്തില്‍നിന്ന് അകന്ന് ബുദ്ധമതത്തിലേക്കും അതില്‍നിന്നും പിഎഫ്ഐ പോലുള്ള സംഘടനകളിലേക്കും ആണ് പോകുന്നത്.
മുസ്ലിം സമൂഹം ജനസംഖ്യാ വര്‍ധനവ് ഒരു ലക്ഷ്യമാക്കി വര്‍ധനവ് ഉണ്ടാക്കുമ്പോള്‍ ഹിന്ദു ജനസമൂഹത്തില്‍ നിന്നും ജനസംഖ്യ കുറയുന്നു എന്ന് മാത്രമല്ല, നല്ലൊരു വിഭാഗത്തിനെ ക്രൈസ്തവമിഷനറിമാരും പെന്തക്കോസ്ത്, ബിലിവേഴ്സ് ചര്‍ച്ച് തുടങ്ങിയവരും മതം മാറ്റിയെടുക്കുന്നു.
കേരളത്തിലെ, ന്യൂനപക്ഷ സമുദായങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് അവര്‍ വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക മേഖലയിലും കൈവരിച്ച നേട്ടങ്ങള്‍. ഒരുകാലത്ത് സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ഒരു വിഭാഗമായി ന്യൂനപക്ഷത്തെ കണ്ടിരുന്നെങ്കിലും ഇന്ന് ഹിന്ദു സമൂഹത്തിലെ പ്രബല സമുദായങ്ങള്‍ക്ക് മേലെയാണ് അവരുടെ സാമൂഹികമായ സ്ഥാനം എന്നാണു വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്.
എം.എസ്. ശ്യാംകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: