ഐക്യം വളര്‍ത്തുകയും എല്ലാവരോടും യോജിപ്പോടുകൂടിയും ജീവിക്കുക. സ്വാര്‍ത്ഥതയും സവാര്ത്ഥമാത്ര ചിന്തയും എന്ന രോഗത്തിന് ഇരയാകാതെയിരിക്കുക. ലോകമംഗളത്തിന് വേണ്ടി അഭിലഷിക്കുക, മറ്റുളളവരുടെ ദുരിതങ്ങള്‍ നിങ്ങളുടേതും കൂടിയാണെന്ന് കരുതുക. വിദ്യാര്‍ത്ഥികള്‍ ആമാതിരി വിശാല വികാരങ്ങള്‍ വികസിപ്പിക്കുമ്പോള്‍ അവര്‍ രാഷ്ട്രത്തിന്റെ ഭാവി വിമോചകരായിത്തീരും. നിങ്ങള്‍ ആദര്‍ശ വ്യക്തിയായി, മാതൃകാവ്യക്തിയായിത്തീരണം. പുരാതനകാലം മുതലേ ഭാരതം വിശ്വാസമര്‍പ്പിച്ച് പ്രചരിപ്പിച്ച സത്യവും ധര്‍മവും പോഷിപ്പിക്കുക.
നിങ്ങള്‍ രാഷ്ട്രത്തിന്റെ ഭാവിവിമോചകരാണ്, നിങ്ങള്‍ ഭാവി നേതാക്കളും ഭാവി വക്താക്കളുമാണ്. അതിനാല്‍ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുക. അഭിഭാഷകര്‍ പോലും ഇന്ന് തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നു. ഏത് തരത്തിലുള്ള വക്കീലന്മാരാണ് ഇന്ന് നമുക്കുള്ളതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഹരിശ്ചന്ദ്രന് പോലും ജനിച്ച് ജീവിക്കുകയാണെങ്കില്‍ അഭിഭാഷകര്‍ അദ്ദേഹത്തെക്കൊണ്ട് ഒരു നൂറു നുണകള്‍ പറയിക്കും. ഇത് കലിയുഗത്തിന്റെ സ്വാധീനമാണ്. അതിനാലാണ് ഹരിശ്ചന്ദ്രനെപ്പോലെ ഒരു വ്യക്തിയെ ഇന്ന് കാണാത്തത്. ഈ അഭിഭാഷകരെ പേടിച്ച് ഹരിശ്ചന്ദ്രന്മാര് കാടുകളിലും കുന്നുകളിലും അഭയം തേടിയിരിക്കുകയാണ്.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: