തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ സ്വകാര്യ കമ്പനിയായ റിലയന്‍സിന് കൈമാറിയ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ഏഴാം തീയതി സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അറിയിക്കും.
കേസില്‍ സി.ബി.ഐ അന്വേഷണം നടത്തില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ ഘടകകക്ഷികളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാരിനു നേരെയുണ്ടയത്. സി.പി.എമ്മിനെ സഹായിക്കാനാണ് സര്‍ക്കാര്‍ നിലപാടെന്ന പരസ്യ പ്രതികരണവുമായി കെ മുരളീധരനും പി സി ജോര്‍ജും രംഗത്തെത്തി. യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ആര് ബാലകൃഷ്ണ പിള്ള തുടങ്ങിയവര്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം മന്ത്രിസഭായോഗത്തിന് വിടുകയായിരുന്നു.
അതേസമയം സര്‍ക്കാര്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിനു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാകാന്‍ ഇടയില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ചാണ് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതിയെ അറിയിച്ചതെന്ന് അറ്റോര്‍ണി ജനറലിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് മാറ്റുന്നതിലെ അതൃപ്തി സുപ്രിംകോടതിയിലെ, സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനെ അറ്റോര്‍ണി ജനറല്‍ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: