തിരുവനനന്തപുരം: റിയാലിറ്റി ഷോകളിലൂടെയും ഹൈടെക്ക് മോഷണങ്ങളിലൂടെയും കുപ്രസിദ്ധനായ ബണ്ടിചോറിനെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
മജിസ്ട്രേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. ജയില്‍ ചാടാന്‍ പദ്ധതിയിട്ട സാഹചര്യത്തില്‍ ജയിലില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. തിരുവനന്തപുരം മുട്ടടയില്‍ നടന്ന മോഷണ കേസിലാണ് കേരള പോലീസ് പിടികൂടിയത്.
തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇയാളെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ജയില്‍ ചാടാന്‍ പദ്ധതിയിട്ടെന്ന വിവരത്തെ തുടര്‍ന്ന് ബണ്ടിചോറിന്റെ സുരക്ഷ കര്‍ശനമാക്കി.
ഏകാന്ത തടവില്‍ പാര്പ്പിച്ചതിനൊപ്പം ഇയാളുടെ ചലനങ്ങളും സിസിടിവിയിലൂടെ നിരീക്ഷിച്ചു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ സമയത്ത് ബണ്ടിചോര്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു.
ഇയാളുടെ മാനസികാരോഗ്യം ശരിയല്ലെന്ന ബണ്ടിചോറിന്റെ അഭിഭാഷകന്റെ വാദം കൂടി പരിഗണിച്ചാണ് മാനസിക ആശുപത്രിയിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചത്.
കോടതി നിര്‍ദ്ദേശം ജയിലിലെത്തിയതോടെ ബണ്ടിയെ ഊളംപാറ ആശുപത്രിയിലേക്ക് മാറ്റി. ബണ്ടിയുടെ കാവല്‍ ശക്തമാക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. കൂടാതെ ബണ്ടിക്ക് കര്‍ശനമായ കാവല്‍ വേണമെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തും അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: