അറബിയുടേയും ഒട്ടകത്തിന്റെയും കഥ വളരെ പ്രസിദ്ധമാണ്. കൂടാരം കെട്ടി അതിനുള്ളില്‍ സുഖമായി ഇരിക്കുകയായിരുന്നു അറബി. പുറത്തുനിന്നിരുന്ന ഒട്ടകം കൂടാരത്തിനുള്ളില്‍ തലവയ്ക്കാന്‍ ഇടം തരുമോ എന്ന് ചോദിച്ചു. ദയവുതോന്നിയ അറബി സമ്മതിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ മുന്‍കാലുകള്‍ കൂടി അകത്തുവച്ചോട്ടെ എന്നു ചോദിച്ചു. അതും അറബി സമ്മതിച്ചു. കുറേശ്ശെ കുറേശ്ശെ ഒട്ടകം പൂര്‍ണമായി കൂടാരത്തിനകത്താവുകയും അറബി പുറത്താവുകയും ചെയ്തു.
കേരളത്തിലെ മുസ്ലിംലീഗിന്റെ വളര്‍ച്ച ഈ ഒട്ടകത്തിന്റേതുപോലെയാണ്. മുസ്ലിംലീഗ് ഒരു ചത്തകുതിരയാണെന്ന് പറഞ്ഞത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും വര്‍ഗീയ പ്രസ്ഥാനമായ മുസ്ലിംലീഗിനെ തൊട്ടിരുന്നില്ല. ആദ്യമായി മുസ്ലിംലീഗിന് സ്പീക്കര്‍ സ്ഥാനം നല്‍കേണ്ടി വന്നപ്പോള്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് സി.കെ.ഗോവിന്ദന് നായര്‍ സ്പീക്കറാകേണ്ട മുഹമ്മദുകോയ മുസ്ലിംലീഗില്‍നിന്ന് രാജിവയ്ക്കണമെന്ന് ശഠിച്ചു. അങ്ങനെ രാജിവെച്ചാണ് മുഹമ്മദ് കോയ സ്പീക്കറായത്.
പിന്നീട് ഇഎംഎസ് ആണ് മുസ്ലിംലീഗിന് മാന്യത നല്‍കിയത്. ഇഎംഎസ് രണ്ടു മന്ത്രിസ്ഥാനം നല്കി എന്നുമാത്രമല്ല മലപ്പുറംജില്ല നല്‍കുകയും ചെയ്തു. ക്രമേണ ലീഗ് അധികാരത്തിന്റെ അവിഭാജ്യഘടകമാവുകയായിരുന്നു. ഇപ്പോള്‍ ലീഗിന് അഞ്ചുമന്ത്രിമാരുണ്ട്. പതിനഞ്ചു ശതമാനം വോട്ടുള്ള ലീഗാണ് റവന്യൂ വരുമാനത്തിന്റെ അറുപത്തഞ്ച് ശതമാനവും കൈകാര്യം ചെയ്യുന്നത്. മന്ത്രിമാരെ മുഖ്യമന്ത്രി പ്രഖ്യാപിക്കുക എന്ന കീഴ്വഴക്കം മറികടന്നുകൊണ്ട് ലീഗിന്റെ മന്ത്രിയെ പാണക്കാട്ട് തങ്ങളാണ് പ്രഖ്യാപിക്കുക എന്നൊരു കീഴ്വഴക്കവും ലീഗ് ഉണ്ടാക്കിയെടുത്തു.
ഇപ്പോള്‍ ലീഗ് ഒരടികൂടി മുന്‍പോട്ടു പോകുന്നു. മലപ്പുറം ജില്ല കൂടാതെ ഒരു ജില്ല കൂടി നേടിയെടുക്കാനുള്ള പുറപ്പാടാണ്. അതിന് ഇസ്ലാമിക തീവ്രവാദി സംഘടനകളെ മുന്പില് നിര്‍ത്തുന്നു. കൂടാതെ മലബാര്‍ മേഖലയില്‍ ഒരു പാര്‍ലമെന്റ് സീറ്റ് കൂടി നേടിയെടുക്കാനുള്ള ശ്രമമാണ്. അതിനായി ലീഗിന്റേതു മാത്രമായ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തുന്നു. ലീഗിന്റെ പച്ചക്കൊടിയാണ് മറ്റു ഘടകകക്ഷികളുടെ കൊടിയേക്കാള്‍ ഉയരത്തില്‍ പാറുന്നത് എന്ന് പ്രഖ്യാപിക്കുന്നു. സാമൂഹ്യരംഗത്തും വിഘടനവാദം ഉയര്‍ത്തുന്നു. ഇന്ത്യയില്‍ എല്ലാവര്ക്കും ബാധകമായ ശൈശവ വിവാഹനിരോധന നിയമം തങ്ങള്‍ക്കു ബാധകമല്ല എന്ന് പ്രഖ്യാപിക്കുന്നു. പതിനാറുവയസ്സായ പെണ്ണിനെ തങ്ങള്‍ക്ക് കെട്ടാന്‍ കഴിയണം എന്നു വാശിപിടിക്കുന്നു. പതിവുശൈലിയില്‍ ചില മതപണ്ഡിതന്മാരെയാണ് ഇതിനുവേണ്ടി മുന്പില് നിറുത്തിയിരിക്കുന്നത്. ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ലീഗ് ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടില്ല.
കേരളത്തിലെ മേറ്റ്ല്ലാ രാഷ്ട്രീയ കക്ഷികളും അഭിപ്രായം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ലീഗ് ഈ മതപണ്ഡിതന്മാരുടെ നിലപാടിനെതിരാണെങ്കില്‍ അത് തുറന്നു പറയേണ്ടേ. അങ്ങനെ ചെയ്യാത്തതുകൊണ്ട് ലീഗ് ഈ നിലപാടിനനുകൂലമാണെന്ന് കരുതേണ്ടിവരുന്നു. ഇന്ത്യാ മഹാരാജ്യത്തെ മറ്റുള്ളവര്‍ക്ക് ബാധകമാകുന്ന നിയമത്തില്‍നിന്നും വ്യത്യസ്തരാണ് തങ്ങള്‍ എന്ന സ്വയം പ്രഖ്യാപനമാണ് ഇത്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ വിഘടനവാദത്തിന്റെ വിത്ത് ലീഗ് ജില്ലകളും മൂന്ന് പാര്‍ലമെന്റ് സീറ്റുകളും നെടിയെടുത്തതില്‍ പിന്നെ ലക്ഷ്യമെന്തായിരിക്കും. സംശയിക്കാനില്ല മാപ്പിളമാര്‍ തന്നെ കേരളത്തെ മറ്റൊരു കാശ്മീരാക്കാന്‍ തന്നെ ഉദ്ദേശം. അത്തരമൊരവസ്ഥയില്‍ മറ്റുള്ളവര്‍ക്കായി എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നതിന്റെ ഒരു സാമ്പിള്‍ നമ്മള് കണ്ടു. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവണ്ണം മറ്റൊരു പാര്‍ട്ടിയുടെ ഓഫീസിന് പച്ചപെയിന്റടിക്കുക. താലിബാനിസം ആണ് ഇത്. അദ്ധ്യാപികമാര്‍ പച്ച ഡ്രസ്സ് ധരിക്കണമെന്ന നിര്‍ദ്ദേശത്തെ കേരള ജനത എതിര്‍ത്തു തോല്‍പ്പിച്ചതുപോലെ ഇതും എതിര്‍ക്കപ്പെടേണ്ടതാണ്.
ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കേണ്ടത് കോണ്‍ഗ്രസാണ്. സികെജിയെ ഉയര്‍ത്തിപ്പിടിക്കുന്ന കെപിസിസി പ്രസിഡന്റാണല്ലോ രമേശ് ചെന്നിത്തല. പക്ഷേ സികെജി കാണിച്ച ധൈര്യം ആവര്‍ത്തിക്കണമെങ്കില്‍ അതിന് ആര്‍ജ്ജവം വേണം. അധികാരം ആദര്‍ശത്തിനുവേണ്ടി ഉപേക്ഷിക്കാനുള്ള തന്റേടം വേണം. തന്റേടം കാണിച്ചാല്‍ ലീഗ് തലകുനിക്കും. ലീഗ് മേറ്റ്ങ്ങോ പോകാനാണ് എന്ന കെ.മുരളീധരന്റെ പ്രസ്താവന ശരിയാണ്. കഴിഞ്ഞ പത്തുവര്‍ഷം മുസ്ലിം സമുദായത്തിന് സുവര്‍ണകാലമായിരുന്നു എന്ന ഇഎംഎസ് പ്രസിഡന്റിനെ പ്രസ്താവന ഓര്‍ക്കുക. ആ സുവര്‍ണകാലം കളഞ്ഞു കുളിക്കാന്‍ അവര്‍ തയ്യാറാവില്ല. ഇപ്പോള്‍ തന്റേടം കാണിച്ചില്ലെങ്കില്‍ സമയം വൈകിപ്പോകും. അതിന് ചരിത്രം നിങ്ങള്‍ക്ക് മാപ്പു തരില്ല.
നെടുമ്പാശ്ശേരി രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: