ജഗദീശ്വരസ്ഥാനമുള്ള നാം വെറും മനുഷ്യരാണെന്നുള്ളതാണ് കളവില്‍ മികച്ച കളവ്. ഈശ്വരനെ ആരാധിക്കുന്നതില്‍ നാം നമ്മുടെ നിഗൂഢമായ ആത്മാവിനെയാണാരാധിക്കുന്നത്. നിങ്ങള്‍ ജന്മനാ പാപിയെന്നോ ദുഷ്ടനെന്നോ പറയുന്നത് അതിനീചമായ അസത്യമത്രേ, ഇവിടെ ഒരു ശിശു കിടക്കുന്നു. അതിന്റെ മുമ്പില്‍ ഒരു സഞ്ചിനിറയെ സ്വര്‍ണവും. ഒരു കള്ളന് വന്ന് അത് എടുത്തു കൊണ്ടുപോകുന്നു എന്നുവിചാരിക്കുക. അപ്പോള്‍ ശിശുവിന് അതില്‍ വല്ല ഭാവഭേദവുമുണ്ടാകുമോ? ഇല്ല. ശിശുവിന്റെ ഉള്ളില്‍ കള്ളനില്ല. അതുകൊണ്ട് പുറത്തുമില്ല. പാപികളും നീചന്മാരും പുറമേ നീചത്വം കാണും, സമ്പത്തുക്കള്‍ കാണില്ല. ആവിധത്തില്‍ ദുഷ്ടന്മാര് ഈ ജഗത്തിനെ നരകമായി കാണും. സ്വത്തുക്കള്‍ സ്വര്‍ഗമായി കാണും, സിദ്ധന്മാര് ഈശ്വരനായിത്തന്നെയും കാണും. അപ്പോഴേ ദൃഷ്ടിയില്‍നിന്ന് മറകള്‍ നീങ്ങു. മനസ്സ് നിര്‍മ്മലമായി പരിശുദ്ധമാകുമ്പോള്‍ ദര്ശനമെല്ലാം മാറിക്കാണാം. എത്രയോ ലക്ഷം സംവത്സരങ്ങളായി തന്നെ പീഡിപ്പിച്ചിരുന്ന ദുഃസ്വപ്നങ്ങള്‍ അപ്പോള്‍ മാഞ്ഞുപോകും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: