Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചാണക്യന്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രയോക്താവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:10 pm IST
in Lifestyle

ജാതിമതലിംഗഭേദമില്ലാത്ത പങ്കാളിത്തം. ഏതൊരു രാജ്യത്തിന്റെയും സര്‍വ്വോന്‍മുഖമായ വികസനത്തിന്‌ അത്യന്താപേക്ഷിതമായ ഘടകം. ഈ അനിവാര്യത തിരിച്ചറിഞ്ഞ്‌ ഭരിക്കുന്നവനത്രെ യഥാര്‍ത്ഥ ഭരണാധികാരി. ബുദ്ധിരാക്ഷസനെന്ന്‌ പേരു കേട്ട ചാണക്യന്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഇത്‌ പ്രാവര്‍ത്തികമാക്കി. പെണ്‍കൂട്ടായ്‌മയുടെ വിജയഗാഥയുമായി കുടുംബശ്രീ പോലുള്ള സംഘടനകള്‍ വളരുമ്പോള്‍ ചാണക്യനെ പറയാതിരിക്കാനാകില്ല.

ആരും അംഗീകരിക്കാനില്ലാതെ ഒറ്റപ്പെട്ടു പോയ ഒരു വിഭാഗം സ്ത്രീകള്‍ക്ക്‌ ചാണക്യന്‍ എന്ന മഹാമതി നല്‍കിയ പ്രതീക്ഷയും ഉണര്‍വും ഒരു പാട്‌ വലുതായിരുന്നു. സ്വന്തം കാലില്‍ നിവര്‍ന്ന്‌ നില്‍ക്കാന്‍ ദുര്‍ബലര്‍ക്ക്‌ കരുത്തേകുന്ന നയങ്ങളായിരുന്നു ചാണക്യന്റേത്‌. സ്വന്തമായി മേല്‍വിലാസമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, വിധവയും അനാഥരും രോഗികളുമടങ്ങുന്ന ചെറുകൂട്ടങ്ങള്‍. നിഷ്ക്രിയരായി സ്വയം ശപിച്ച്‌ കഴിയുന്ന ഇവരെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുകയായിരുന്നു ചാണക്യന്‍. ചന്ദ്രഗുപ്തമൗര്യന്റെ ഉപദേഷ്ടാവും രാജഗുരുവുമായ ചാണക്യന്റെ രാഷ്‌ട്രതന്ത്രജ്ഞത വെളിപ്പെടുത്തുന്ന നീക്കങ്ങളില്‍ ഒന്ന്‌. ഫലമോ , ദാസിപ്പണിയില്‍ നിന്ന്‌ വിരമിച്ച വൃദ്ധകള്‍, താരുണ്യവും ലാവണ്യവും നഷ്ടമായി തിരസ്കൃതരായ ദേവദാസികള്‍, വികലാംഗര്‍, പരസഹായമില്ലാത്ത കന്യകമാര്‍, വിധവകള്‍ ഇവരൊക്കെ സാമ്പത്തികമായി സ്വയം പര്യാപ്തരായി.

നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പാണ്‌ അധികമാര്‍ക്കും അറിയാത്ത ഇത്തരത്തിലൊരു വിപ്ലവാത്മകമായ പരിവര്‍ത്തനത്തിന്‌ ചാണക്യന്‍ ആഹ്വാനം നല്‍കിയത്‌. പുറത്തിറങ്ങാനും പൊതുസമൂഹത്തിന്റെ ഭാഗമാകാനും കഴിയാതെ പോയവര്‍, ജനവാസകേന്ദ്രങ്ങളില്‍ പ്രവേശനം പോലും നിഷേധിക്കപ്പെട്ട അബലകള്‍. ഇവര്‍ക്ക്‌ ജീവനോപാധിക്ക്‌ ചെറു കൈത്തൊഴിലുകള്‍. മടിച്ച്‌ മാറിനില്‍ക്കുന്നവരെ സത്ക്കരിച്ചും സമ്മാനം നല്‍കിയും പ്രവൃത്തിപഥത്തിലെത്തിച്ചു ചാണക്യന്‍. ജാതിമേല്‍ക്കോയ്‌മയും അയിത്തവും രോഗവും അപമാനവും ഒറ്റപ്പെടുത്തിയവരെത്തേടി ചാണക്യന്റെ ദൂതന്‍മാരെത്തി. ഓരോരുത്തരുടെയും വിശ്വാസവും ആചാരവും അല്‍പ്പം പോലും വ്രണപ്പെടുത്താത്ത വിനിമയമാര്‍ഗ്ഗങ്ങള്‍. ചുരുക്കത്തില്‍ വിശ്വസ്തരായ ഇടനിലക്കാര്‍ വഴി എല്ലാവരും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി.

തിരസ്കൃതരും അശരണീയരുമായ സ്ത്രീകള്‍ ഉള്‍പ്പെടുന്ന മേഖല. ചൂഷണത്തിന്റെ സാധ്യത മുന്‍കൂട്ടി കാണുകയായിരുന്നു ആചാര്യ ചാണക്യന്‍. ജോലി ചെയ്തവരും ചെയ്യിച്ചവരും ഒരിക്കലും പരസ്പരം കണ്ടില്ല. മുഖം വ്യക്തമാകാത്ത പുലരിവെട്ടത്തിലോ സന്ധ്യക്കോ നെയ്‌ത്തുനൂലും കൂലിയും കൈമാറും . ആര്‌ നെയ്തു എന്നല്ല എത്ര നെയ്തു എന്നതനുസരിച്ച്‌ വ്യക്തമായ വേതനം. ജോലി ചെയ്തിട്ടും വേതനം വൈകിപ്പിക്കുന്നതും ചെയ്യാത്ത ജോലിക്ക്‌ വേതനം പറ്റുന്നതും നീതിശാസ്ത്രവിശാരദനായ ചാണക്യന്‍ ഒരിക്കലും പൊറുത്തില്ല. വേതനം കൈപ്പറ്റിയിട്ടും ജോലി തീര്‍ക്കാത്തവര്‍ക്ക്‌ കഠിന ശിക്ഷ. എന്നാല്‍ പ്രവൃത്തിയില്‍ നിപുണത കാട്ടുന്നവര്‍ക്ക്‌ സ്ഥിരം ജോലിയും പാരിതോഷികങ്ങളും. മുതലാളിയും തൊഴിലാളിയുമില്ല. അധ്വാനഫലത്തിന്‌ ഉചിതമായ പ്രതിഫലം. ഇതിനിടയില്‍ സ്ത്രീകളോട്‌ അപമര്യാദയായി ആരെങ്കിലും പെരുമാറുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കാന്‍ പ്രത്യേകസംഘം വേറെയും.

ചുരുക്കത്തില്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പേ നില നിന്നിരുന്ന വിപ്ലാവാത്മകമായ ഒരു ചെറു നയത്തിന്റെ ബാക്കി പത്രമാണ്‌ കുടുംബശ്രീ പോലുള്ളവയെന്നോര്‍ക്കണം. ചാണക്യന്‍ പ്രാവര്‍ത്തികമാക്കിയത്‌ മാറിയ കാലത്തിന്റെ സ്വാതന്ത്ര്യത്തില്‍ പുതിയ കൂട്ടായ്‌മയില്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയേ വേണ്ടൂ. സ്ത്രീ ശാക്തീകരണത്തിനായി പാടുപെടുന്നവര്‍ക്ക്‌ ചാണക്യനെ വായിക്കാം. നേതൃനിപുണതയും തൊഴില്‍ സാധ്യതയും മാനവശക്തിയും എങ്ങനെ കൂട്ടിക്കലര്‍ത്താമെന്ന്‌ വിശകലനം ചെയ്യാം. വിലക്കുകളൊന്നുമില്ലാത്ത ആഗോള വിപണിയുടെ അനന്തസാധ്യതയില്‍ ചാണക്യന്റെ നയങ്ങളില്‍ അല്‍പ്പം മാറ്റം വരുത്തി ചിന്തിച്ച്‌ പ്രവര്‍ത്തിച്ചാല്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ കണ്ട്‌ നാം അമ്പരന്നേക്കും.

രതി.എ. കുറുപ്പ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.