ഞാന്‍ എന്ത് ഇച്ഛിക്കുന്നോ അത് സംഭവിക്കും. മനുഷ്യന്റെ സ്വഭാവം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. എന്റെ ഈശ്വരീയ സ്വഭാവം സ്ഥിരമായതും അനശ്വരവുമാണ്. ഒരുത്തര്‍ക്കും ആ ദിവ്യസ്വഭാവം മനസ്സിലാക്കാന്‍ ആവില്ല.
ശ്രീപരമേശ്വരന് കൈലാസത്തില്‍ ചെയ്ത പ്രാപഞ്ചിക നൃത്തത്തെ വിവരിച്ചിരിക്കുന്നത് കേട്ടുകാണും.
കൈലാസനാഥന് പരമാനന്ദത്തില്‍ സ്വയംമറന്നു. പരമേശ്വരന്, സാംബശിവന് പരമാനന്ദത്തില്‍ ലയച്ചു. താണ്ഡവനൃത്തം ആടിക്കൊണ്ടേയിരുന്നു, നാരദന്റെ തംബുരുവിന്റെ അകമ്പടിയോടെ.
പ്രഭുവിന്റെ ജട അതിനായി ശോഭിച്ചു. ത്രിശൂലം ധരിച്ച് ശിവന് നൃത്തമാടുന്നു, തധിം, തധിം, തധിം, തധിം തക!
ത്രിനേത്രധാരി നൃത്തം ചെയ്യുമ്പോള്‍ സരസ്വതീദേവി വീണ വായിച്ചു, ഇന്ദ്രന് മുരളിയൂതി. മഹാവിഷ്ണു മൃദംഗം വായിച്ചു.
ധിമി ധിമി ധിമി ധിമി തക!!
ഭഗവാന് ശിവന് !! ജടയില്‍ ഗംഗ, നെറ്റിയില്‍ മുന്നാം തൃക്കണ്ണ്,
കഴുത്തിലെ പളുങ്കു മണിമാല അതീവ ശോഭയോടെ തിളങ്ങുന്നു.
ഭഗവാന് ശിവന് പരമാനന്ദത്തില്‍ മുഴുകി. താണ്ഡവനൃത്തം ആടിക്കൊണ്ടേയിരിക്കുന്നു, പ്രഭു ശിവന്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: