അദ്ധ്യാത്മോഗികള് മരിക്കുമ്പോള്‍ സൂര്യരശ്മികളില്ക്കൂടെ സൂര്യലോകമെന്ന് പറയുന്ന ഒരു സ്ഥാനത്തെത്തി അവിടെനിന്ന് ചന്ദ്രലോകത്തിലും അനന്തരം വിദ്യുല്ലോകത്തിലും ചെല്ലും. അവിടെ അവര്‍ ഒരു മുക്തപുരുഷനെ കാണും. അദ്ദേഹം അവരെ ലോകങ്ങളില്വച്ച് അത്യുന്നതമായ ബ്രഹ്മലോകത്തിലേക്ക് നയിക്കും.
അവിടെവച്ച് ആ ജീവന്മാര്ക്ക് മിക്കവാറും ഈശ്വരതുല്യമായ സര്‍വ്വജ്ഞത്വവും സര്‍വ്വശക്തിത്വവും സിദ്ധിക്കും. പിന്നെ മടങ്ങിപ്പോരാതെ അവിടെത്തന്നെ ശാശ്വതമായിരിക്കും എന്ന് ദ്വൈതികള്‍ പറയുന്നു. അദ്വൈതികളുടെ പക്ഷത്തില്‍ അവര്‍ കല്പ്പാന്തത്തില് സായൂജ്യം പ്രാപിക്കും. മറ്റൊരു തരക്കാര്‍ – ഫലേച്ഛയോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തവര്‍ – മരിക്കുമ്പോള്‍ അവരുടെ സല്‍ക്കര്‍മ്മങ്ങള്‍ അവരെ ചന്ദ്രലോകത്തിലെത്തിക്കും. അവിടെ പലതരം സ്വര്‍ഗ്ഗങ്ങളുണ്ട്. അവയില്‍വച്ച് അവര്‍ക്ക് ദേവശരീരങ്ങളുണ്ടാകും. അങ്ങനെ അവര്‍ ദേവന്മാരായി ദീര്‍ഘകാലം സ്വര്ഗസുഖമനുഭവിക്കും. ആ കാലം കഴിഞ്ഞാല്‍ പഴയ കര്‍മങ്ങളുടെ പിടിയില്‍പ്പെട്ട് വീണ്ടും ഭൂമിയിലേക്ക് പതിക്കും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: