പല പൂര്വ്വബാധ്യതകളും ജീവിതപ്രശ്നങ്ങളും പകല്‍ മുഴുവനും ബാഹ്യലോകത്തില്‍നിന്നും സിദ്ധിച്ച അവസാനമില്ലാത്ത പല ഉത്തേജനങ്ങളും നിറഞ്ഞ ബോധതലത്തില്നിന്നു വ്യക്തി തെല്ലിട അകന്നുപോവുകയും തടസമില്ലാത്ത ഉറക്കത്തിന്റെയും നിശബ്ദതയുടെയും അഗാധഗഹ്വരങ്ങളില്ചെന്ന് ചേരുകയും ചെയ്യുമ്പോള്‍, അതുവരെ കൊടുങ്കാറ്റ് ചീറ്റിക്കൊണ്ടിരുന്നതും ഇളകിമറിഞ്ഞിരുന്നതുമായ ബോധമനസ്സ് താരതമ്യേന ശാന്തമാവുന്നു; ആ സന്ദര്‍ഭത്തിലാണ് വ്യക്തിയുടെ ഉപബോധതലത്തിലെ ഭാരം തെല്ലൊന്നിറക്കിവയ്ക്കാന് മനസ്സുവെമ്പുന്നത്. അങ്ങനെ ജാഗ്രത്തിന്റെയും സന്തുഷ്ടിയുടെയും സന്ധിഘട്ടത്തില്‍, അതുവരെ ഉപബോധമനസ്സില്‍ നീറിക്കൊണ്ടുതന്നെ അമൂര്‍ത്തങ്ങളായ ആശയങ്ങളും, ശരിക്കും അടുക്കിവച്ചിട്ടില്ലാത്ത വിചാരങ്ങളും, വികൃതങ്ങളായ ഉദ്ദേശങ്ങളും ശാന്തമായ മനസ്സിന്റെ ബോധതലത്തിലേക്കേറിവന്ന് അവയുടെ പ്രചണ്ഡതാണ്ഡവം ആരംഭിക്കുന്നു. അതാണ് നമ്മുടെ സ്വപ്നങ്ങള്‍.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: