കൈലാസരാജന് തന്റെ ദിവ്യരൂപം പ്രത്യക്ഷമാക്കിയത് തലയില്‍ ചന്ദ്രക്കല ചൂടിയും ജടയില്ക്കൂടി കുളിര്മയുള്ള ഗംഗാജലപ്രവാഹത്തോടും തിരുനെറ്റിയുടെ മദ്ധ്യേ മൂന്നാം തൃക്കണ്ണോടുകൂടിയും ഗൗരീഫലത്തിന്റെ കാന്തിപോലെ ശോഭിക്കുന്ന നീലകണ്ഠത്തോടുകൂടിയും ആണ്.
അവിടുന്ന് സര്പ്പംകൊണ്ടുള്ള വളകളും അരപ്പട്ടയും അണിയുന്നു. ദേഹം മുഴുവനും ഭസ്മം പൂശിയിരിക്കുന്നു. തിരുനെറ്റിയില്‍ കുങ്കുമപ്പൊട്ട് തൊട്ടിരിക്കുന്നു. വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടുകളാണ് അവിടുത്തേത്. കര്‍ണങ്ങളില്‍ നിന്ന് രത്നങ്ങള്‍ പതിച്ച കുണ്ഡലങ്ങളില്‍ ഞാന്നുകിടക്കുന്നു. അവിടുത്തെ ദേഹമാസകലം ദിവ്യകാന്തി വിളയാടുന്നു.
ശ്രീപരമേശ്വരന്റെ അവതാരമായ ദക്ഷിണാമൂര്‍ത്തി നിത്യവും യൗവ്വനാവസ്ഥയിലാണ്. അവിടുന്ന് ഒരിക്കലും വൃദ്ധനായില്ല. പക്ഷേ, അവിടുത്തേക്ക് വയോവൃദ്ധരും വേദപണ്ഡിതരുമായ ശിഷ്യന്മാര് ഉണ്ടായിരുന്നു. അവര്‍ക്ക് അവിടുന്ന് മൗനഭാഷയില്ക്കൂടി ദിവ്യജ്ഞാനം പകര്‍ന്നുകൊടുത്തു. അവര്‍ ഈശ്വരസന്ദേശം നാനാപ്രകാരത്തില് പ്രചരിപ്പിച്ചു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: