ഞാന്‍ ബദ്ധനാണ്. സ്വേച്ഛയ്ക്കൊത്ത നിലയല്ല എനിക്കുള്ളത്. എന്നൊരു തോന്നല്‍ മനുഷ്യന് അറിഞ്ഞോ അറിയാതെയോ ഉണ്ട്. കണ്ണുമിഴിച്ചുനോക്കാന് തുടങ്ങിയ നിമിഷത്തിലേ അതുപഠിക്കുന്നു. ബദ്ധനായിരിക്കുന്നു എന്ന് ആ നിമിഷം അവന് പഠിച്ചു. ഇത് വിട്ടു പറന്നുപോകാന്‍ ഉത്സുകമായി ഏതോ ഒന്ന് തന്റെ ഉള്ളിലുണ്ട്, അതിനൊപ്പം പോകാന്‍ ശരീരത്തിന് കഴിവില്ല; ഏതെല്ലാമോ പരിമിതികള്‍ അതിനെ ചങ്ങലയ്ക്കിട്ടിരിക്കുന്നു എന്നും ആ നിമിഷത്തില്‍ത്തന്നെ മനുഷ്യന് മനസ്സിലാകുന്നു. ഏറ്റവും താണതരം മതഭാവനകളില്പ്പോലും – അതായത് ഉഗ്രമൂര്‍ത്തികളായി ക്രൂരന്മാരായി രക്തത്തിലും മദ്യത്തിലും സന്തോഷിക്കുന്നവരായി സ്വജനഗൃഹങ്ങളില് ചുറ്റിക്കൂടുന്ന പ്രേതങ്ങളെ ആരാധിക്കുന്നവയില്പ്പോലും – ഈ സ്വാതന്ത്ര്യഭാവന കാണാം. അത് സര്വ്വമതസാധാരണമാകുന്നു. ദേവന്മാരെ ആരാധിക്കുന്നവന് ആ ദേവന്മാര്ക്ക് തങ്ങളേക്കാളേറെ സ്വാതന്ത്ര്യമുണ്ടെന്ന് സര്വ്വപരി ഭാവന ചെയ്യുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: