ചൊന്നാളവള്‍, “മുനിശ്രേഷ്ഠന് വിശ്രവസ്സിന്റെ പുത്രി ഞാന്‍
രാക്ഷസൈകാധിപതിയാം രാവണന്റെ സഹോദരി.
ജനസ്ഥാനാധിപന്മാരെന് കൂറ്റുകാരിക്ഖരാദികള്
അവരൊത്തിങ്ങു വാഴ്വൂ ഞാനക്കരെത്തന്നെ തല്പൂരം.
കോസലേശ ! ഭവാനെക്കേട്ടിരുന്നു ബഹുകാലമായ്
ഗോദാവരിയിലിന്നങ്ങേക്കണ്ടു ഞാനതിരാവിലേ.
പിന്നെയും കാണ്മതിന്നാശയേറിപ്പിന്നാലെ പോന്നു ഞാന്‍
പിരിഞ്ഞുപോകുമാറില്ല പൂ കണ്ടാല്‍ വണ്ടു ഭൂപതേ!”
അറപ്പും നാണവും തോന്നും വാക്കിങ്ങനെ തുടര്‍ന്നുടന്‍
അവളെക്കൂടി വേള്ക്കേണമെന്നുമായാള് നിശാചരി.
എങ്ങാര്യചരിതന്, രാമ നെങ്ങു ദുര്വൃത്തയാമിവള്;
ദുര്മോഹികള്ക്കില്ലൗചിത്യ, മിവളോ പിന്നെ രാക്ഷസി.
വെറുത്തു രാഘവന് മാടിവിളിച്ചാന് തമ്പിയെ ദ്രുതം.
വന്നെത്തുമവനെപ്പാര്ത്തുമവള് നാണംകുണുങ്ങിനാള്.
ചിരിച്ചുപോയാള് വൈദേഹി, കണ്ടു രാക്ഷസിരുഷ്ടയായ്
ചീറിദ്ദേവിയെ ഹിംസിപ്പാന്‍ കുതിച്ചാള് വ്യാഘൃപോലവള്
ഉടന്‍ കടന്നിടംകയ്യാല് പിടിച്ചവളെ നിര്‍ത്തിനാന്‍
ഊരിനാന് വാളുറയില്നിന്നുഗ്രന് ഝടിതി ലക്ഷ്മണന്.
സ്ഫുരിക്കം വാളറയിന്മുമ്പില് പിടഞ്ഞാള്‍ ക്ഷണമാശരി
പന്തത്തിനെതിരായാടും നിഴല്പോലുഗ്രരൂപിണി.
മൂക്കും കാതുകളും താഴെവീണു ധൂര്‍ത്ത വിരൂപയായ്;
മൂന്നു ധാരകളായ് ചോര ചെഞ്ചായംപൂശി ചേലയില്‍.
ഘോരമായലറിദ്ദൃഷ്ടയിടഞ്ഞു പിടിവിട്ടുടന്
കണ്ടുകൊള്കെന്ന് കയ്യോങ്ങിക്കാട്ടിത്തെക്കോട്ടുമണ്ടിനാള് –
മറഞ്ഞു ശൂര്പ്പണഖയെന്നാഖ്യയാമന്നിശാചരി;
മനസ്സില്‍ രാമാദികള്‍ക്ക് വീപച്ഛങ്കയുമേറെയായ്.
അന്യോന്യമവര്‍ സംസാരിച്ചിരുന്നൂ, നേരമുച്ചയായ്;
അപ്പോള്‍ കാണായിതകലെസ്സെന്യസന്നാഹലക്ഷണം.
ഒളിച്ചാന് ഗുഹയില്‍ കൊണ്ടുപോയി സീതയെ ലക്ഷ്മണന്
ഒറ്റയ്ക്ക് വില്ലുമായി ധീരന് പോയാല്‍ പോരിന്നു രാഘവന് –
ഗോദാവരിക്കെതിര്ക്കരയെത്തി നന്മരുഭൂമിയില്
കൊടികുത്തി ഖരന് തന്റെ ഘോരമാം പട നിന്നിതു.
ഞടുങ്ങീ രാഘവന്കൂട്ടം ഞാണിന്ഘോഷങ്ങള് കേട്ടവര്‍
കണ്ഠീരവരവം കേട്ട കാട്ടാനക്കൂട്ടമെന്നപോല്.
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: