ഈരാറ്റുപേട്ട: തലപ്പലം ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഗതാഗതം സ്വകാര്യവ്യക്തി തടഞ്ഞത് പാലാ ആര്‍ഡിഒയുടെ ഉത്തരവ് പ്രകാരം പൊലിസ് സഹായത്തോടെ തുറന്നു. കേരള വേലന്‍ മഹാസഭയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലേക്കുള്ള റോഡ് സമീപവാസിയായ അഡ്വ: റ്റി.ജി. സലികുമാര്‍ കോണ്‍ക്രീറ്റ് കെട്ടി ഉയര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തിയതും ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലേക്ക് വീടിന് സമീപം നല്കുന്ന തെങ്ങ് കമ്പി ഉപയോഗിച്ച് വലിച്ച്കെട്ടിയത് നീക്കം ചെയ്യുവാനുമാണ് പാലാ ആര്‍ഡിഒ ഉത്തരവിട്ടത്. ഉത്തരവ് ലഭിച്ചയുടനെതന്നെ ക്ഷേത്രഭരണ സമിതി അംഗങ്ങള്‍ വില്ലേജ് ഓഫീസറെയും പൊലിസിനെയുംകൂട്ടി സ്ഥലത്തെത്തി ഗതാഗതതടസ്സം നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: