ചവറ: ദേശീയപാതയില്‍ ചവറയേയും നീണ്ടകരയേയും തമ്മില്‍ യോജിപ്പിക്കുന്ന ചവറ വില്ലുപാലത്തിലെ ഗതാഗതതടസ്സം മണക്കൂറോളം.
റോഡ് ബ്ലോക്കാവുന്ന കാര്യത്തില്‍ ചവറ പാലം മറ്റൊരു ഇരുമ്പുപാലമായി മാറുകയാണ്. പാലത്തില്‍ തെക്കുഭാഗത്ത് രൂപപ്പെട്ട കുഴികള്‍ മൂലമാണ് വാഹനങ്ങള്‍ക്ക് ഗതാഗതതടസമുണ്ടാകുന്നത്. കൊല്ലം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഫൗണ്ടേഷന് ആശുപത്രി മുതലും കരുനാഗപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തട്ടാശ്ശേരി മുതലും ബ്ലോക്കാണ്. കൊല്ലം മുതല്‍ ചവറ വരെയുള്ള പ്രൈവറ്റ് ബസുകള്‍ പുത്തന്‍തുറയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. ടി.എസ്. കനാലിന് കുറുകേയുള്ള ചവറ പാലം 1951ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പാലത്തിന് മൂന്നു സ്പാനുകളാണുള്ളത്. വെള്ളംപോകുന്നതിനായി പാലത്തിലുണ്ടായിരുന്ന നാലു ദ്വാരങ്ങള്‍ ടാര്‍ ചെയ്തപ്പോള്‍ അടഞ്ഞതുമൂലമാണ് പാലത്തില്‍ വെള്ളം കെട്ടിനിന്ന് ടാര്‍ ഇളകി കുഴികള്‍ രൂപപ്പെട്ടത്. രണ്ടു വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാനുള്ള വീതിമാത്രമേയുള്ളു. പാലത്തിന് സമാന്തരമായി കാല്‍നടക്കാര്‍ക്ക് ഒരുനടപ്പാലം നിര്‍മ്മിക്കുമെന്ന് സ്ഥലംഎം.എല്‍.എ.കൂടിയായ മന്ത്രി ഷിബുബേബിജോണ്പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊന്നും നടന്നില്ല.
കൊല്ല്ത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇരുമ്പുപാലം, നീണ്ടകരപാലം, ചവറപാലം എന്നിവിടങ്ങളിലെ ബ്ലോക്കുകള്‍ കാരണം മണക്കൂറുകളോളം വൈകിയാണ് ഓടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: