കോട്ടയം: ട്രെയിനില്‍ രാസവസ്തു ചോര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരുടെ പരാതിയില്‍ ട്രെയിന്‍ പിടിച്ചിട്ടു. ഇന്നലെ കോട്ടയം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. നാലരയ്ക്ക് കോട്ടയത്തുനിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന ബാംഗ്ലൂര്‍ സിറ്റി-കന്യാകുമാരി എക്സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ടുമെന്റിലാണ് രൂക്ഷമായ ഗന്ധം ഉയര്‍ന്നത്. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പൊലിസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ കക്കൂസില്‍ കുപ്പിപൊട്ടി രാസവസ്തു പുറത്തേക്ക് പടര്‍ന്ന നിലയില്‍ കണ്ടെത്തി. കക്കൂസിന്റെ വാതില്‍ തുറന്ന് അകത്ത് കയറിയ ഉദ്യോഗസ്ഥര്‍ക്ക് രാസവസ്തുവിന്റ രൂക്ഷമായഗന്ധം മൂലം കണ്ണുനീറി. വാതില്‍ തുറന്നതോടെ യാത്രക്കാര്‍ക്കും ദുര്‍ഗന്ധം അസഹ്യമായി. കക്കൂസിലിരുന്ന ബാഗും രാസവസ്തുക്കളും പൊലിസ് പുറത്തിട്ടു പരിശോധന നടത്തി. ബാഗിന്റെ ഉടമസ്തരായ മൂന്ന് തമിഴ്നാട് സ്വദേശികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
വെളുത്തുള്ളിയുടെ സത്താണെന്നും ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് വേദന സംഹാരി തൈലം ഉണ്ടാക്കി വില്‍ക്കുകയാണെന്നും പത്തനംതിട്ടയിലെ വ്യാപാരം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് തിരികെ പോകുകയാണെന്നും ഇവര്‍ പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വേദന സംഹാരിയായ താലോന് മത്ഗാവ് സിന്തറ്റിക്സ് എന്ന മരുന്നാണ് കുപ്പിയിലെന്ന് റെയില്‍വേ പൊലിസ് പറഞ്ഞു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട്പ്രകാരം കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം റെയില്‍വേ ഗതാഗതം സ്തംഭിച്ചു. ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സേതു മാധവന്, റെയില്വേപൊലിസ് എസ്ഐ കൃഷ്ണമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: