പാലാ: കര്‍ക്കിടക വാവുബലിക്ക് ക്ഷേത്രങ്ങളൊരുങ്ങി. പിതൃതര്‍പ്പണത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് ക്ഷേത്രങ്ങളില്‍ നടന്നുവരുന്നത്. പിതൃമോക്ഷ കര്‍മ്മങ്ങള്‍ക്ക് ഏറ്റവും പ്രധാന ദിവസമായ കര്‍ക്കിടക അമാവാസിക്ക് തീര്‍ത്ഥഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലും പിതൃകര്‍മ്മങ്ങള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലെ തിരക്കു കൂടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകളാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്.
കടപ്പാട്ടൂര്‍: മഹാദേവക്ഷേത്രത്തില്‍ കീച്ചേരില്‍ നാരായണന് ഇളയതിന്റെ നേതൃത്വത്തിലാണ് പിതൃതര്പ്പണചടങ്ങുകല് നടക്കുന്നത്. പുലര്‍ച്ചെ 4ന് ചടങ്ങുകള്‍ ആരംഭിക്കും.
ഇടപ്പാടി: ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ മേല്‍ശാന്തി വൈക്കം സനീഷിന്റെ കാര്‍മ്മികത്വത്തില്‍ പുലര്‍ച്ചെ 5മുതല്‍ ചടങ്ങുകള്‍ നടക്കും.
പയപ്പാര്‍: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിശ്വഹിന്ദുപരിഷത്ത് ളാലം പ്രഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ ചടങ്ങുകള്‍ നടക്കും. കരിങ്കുന്നം രാമചന്ദ്രന് കാര്‍മ്മികത്വം വഹിക്കും. രാവിലെ 7ന് ആരംഭിക്കും.
ഐങ്കൊമ്പ്: പാറേക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ വേദവിധിപ്രകാരം ബലിച്ചോറ് പാകം ചെയ്തുള്ള പിതൃതര്‍പ്പണം രാവിലെ 6.30ന് ആരംഭിക്കും. മുരിക്കുംപുഴ ദേവീക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൂവരണി മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും പിതൃതര്‍പ്പണചടങ്ങുകള്‍ നടക്കും.
പിഴക്: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ രാവിലെ 6ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗണപതിഹവനം, നമസ്കാരം, 6.30ന് മുതല്‍ ബലിതര്‍പ്പണം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് ബിബിന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും.
കോട്ടയം: മീനച്ചിലാറിന്റെ തീരത്ത് നട്ടാശേരി പാലക്കാട് ആറാട്ട് കടവില്‍ കര്ക്കിടകവാവിന് സേവാഭാരതി ഇറഞ്ഞാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണം നടത്തും. 6ന് പുലര്‍ച്ചെ 5 ന് ആരംഭിക്കുന്ന പിതൃതര്‍പ്പണത്തിന് പുരുഷോത്തമ അര്‍ച്ചക് പുരോഹിത് മുഖ്യകാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: