കോട്ടയം: പത്ര-ദൃശ്യ-ന്യൂസ് പോര്‍ട്ടല്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്കുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
നിരവധി മാധ്യമങ്ങളിലായി അയ്യായിരത്തിലധികം പ്രാദേശിക ലേഖകന്മാരുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്നവരാണ് 90 ശതമാനം പ്രാദേശിക ലേഖകരും. ഇവര്‍ക്കായി സെന്‍സസ് നടപ്പടികള് പൂര്‍ത്തിയാക്കി ജില്ലാ അക്രഡിറ്റേഷനും, ക്ഷേമനിധിയും, ആരോഗ്യസുരക്ഷാപദ്ധതിയും അടിയന്തരമായി നടപ്പിലാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് സംസ്ഥാന കമ്മറ്റിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് അവതരിപ്പിച്ച നയപ്രഖ്യാപനത്തിലൂടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മധുകടുത്തുരുത്തി ആവശ്യപ്പെട്ടു.
ക്ഷേമനിധിയിലേക്കായി പ്രഖ്യാപിച്ച ഒരു കോടി രൂപ ലാപ്സാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അറിയപ്പെടുന്ന നേതാക്കളായി മാറുന്നതുവരെ തങ്ങളെ മുഖം മിനുക്കി ആളാക്കിയിരുന്നത് പ്രാദേശിക ലേഖകരായിരുന്നുവെന്ന് ജനപ്രതിധികളടക്കമുള്ള ചുരുക്കം ചില രാഷ്ട്രിയ നേതാക്കള്‍ മറക്കുന്നുവെന്നും വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുത്ത പ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. എറണാകുളം സംസ്ഥാന കമ്മറ്റി ഓഫിസില്‍ നടന്ന സംസ്ഥാന കമ്മറ്റിയില്‍ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ മേഖലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് പ്രവര്‍ത്തനമാര്‍ഗരേഖ അവതരിപ്പിച്ചു. സംസ്ഥാന സീനിയര്‍ സെക്രട്ടറി കെ കെ അബ്ദുള്ള ‘പ്രാദേശിക ലേഖകര്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കണ്ണന് പന്താവൂര്‍ റിപ്പോര്‍ട്ടും, സംസ്ഥാന ട്രഷറര്‍ ബൈജൂ സി കെ കണക്കും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: