ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആദായനികുതി വകുപ്പിനും സിബിഐക്കും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കോര്‍പ്പറേറ്റ് ഇടനിലക്കാരിയായ നീര റാഡിയയുടെ ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തിനാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. കോര്‍പ്പറേറ്റ് മേധാവികളും രാഷ്ട്രീ നേതാക്കളും മറ്റ് പ്രമുഖരുമായി നീര റാഡിയ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ 2008-09 ല്‍ ആദായനികുതി വകുപ്പാണ് ചോര്‍ത്തിയത്.
നീര റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഏറെ വിവാദമുയര്‍ത്തിയിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ നടപടി സ്വീകരിക്കാത്തതിനാണ് ജി.എസ്. സിംഗ്വി, വി. ഗോപാലഗൗഡ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചത്. നടപടി സ്വീകരിക്കാന്‍ കോടതിയുടെ ഉത്തരവിനായി കാത്തുനില്‍ക്കേണ്ട ആവശ്യമുണ്ടോ എന്നും കേസ് പരിഗണിച്ച ബെഞ്ച് ചോദിച്ചു. കേസ് സംബന്ധിച്ച യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2007 നവംബര്‍ 16 ന് കേന്ദ്രധനമന്ത്രിക്ക് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആദായനികുതി വകുപ്പ് റാഡിയയുടെ ഫോണ്‍ ചോര്‍ത്തിയത്. ഒന്‍പത് വര്‍ഷംകൊണ്ട് നീര റാഡിയ 300 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. തുടര്‍ന്ന് 180 ദിവസം റാഡിയയുടെ ഫോണ്‍ സര്‍ക്കാര്‍ ചോര്‍ത്തി. അറുപത് ദിവസങ്ങളുടെ മൂന്ന് ഘട്ടങ്ങളായി ചോര്‍ത്തിയ സംഭാഷണങ്ങളാണ് വന്‍ വിവാദത്തിന് വഴിതെളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: