ന്യൂദല്‍ഹി: ബട്ല ഹൗസ് ഏറ്റുമുട്ടല്‍ സംബന്ധിച്ച കോടതിവിധി കോണ്‍ഗ്രസിന്റെ കാപട്യം തുറന്നുകാട്ടുന്നതാണെന്ന് ബിജെപി അഭിപ്രായപ്പെട്ടു.
ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന കോടതിവിധിയെ പാര്‍ട്ടി സ്വാഗതം ചെയ്തു. ബട്ലഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മോഹന്‍ചന്ദ് ശര്‍മ്മയുടെ ആത്മാവിന് ഇനി ശാന്തി ലഭിക്കുമെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ ഷഹ്സാദ് അഹമ്മദ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
2008 ല്‍ ഉണ്ടായ ഏറ്റുമുട്ടല്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിംഗ് നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്നായിരുന്നു ദിഗ്വിജയ്സിംഗിന്റെ വാദം. അദ്ദേഹം മാപ്പുപറയണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റുമുട്ടല്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സമാജ്വാദി പാര്‍ട്ടിയും അന്ന് ആവശ്യമുന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: