ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബസില്‍ വച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രായ പൂര്‍ത്തിയാകാത്ത പ്രതിക്കെതിരെയുള്ള വിധി മാറ്റി വച്ചു. ഓഗസ്റ്റ് അഞ്ചിലേയ്ക്കാണ് ദല്‍ഹി കോടതി വിധി പ്രസ്താവിക്കാനായി മാറ്റി വച്ചിരിക്കുന്നത്.
‘ജുവനൈല്‍’ എന്ന വാക്കിന്റെ നിര്‍വചനം ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വരുന്നതിനു വേണ്ടിയാണ് വിധി മാറ്റിവച്ചത്.
18 വയസ് തികയാത്തതിന്റെ പേരില്‍ മാനസികമായും ബൗദ്ധികമായും ശാരീരികമായും വളര്‍ച്ച എത്തിയവരെ ‘ജുവനൈല്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്നാണ് സ്വാമി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് പി. സദാശിവവും ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് സ്വാമിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനോട് കോടതി വിശദീകരണം ആവശ്യപ്പെടും.
18 വയസില്‍ താഴെ പ്രായമുള്ള എല്ലാവരേയും ‘ജുവനൈലാ’യാണ് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് കണക്കാക്കുന്നതെന്നും ഹര്‍ജിയില്‍ സ്വാമി ചൂണ്ടിക്കാട്ട്ി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: