ന്യൂദല്‍ഹി: ടു.ജി കേസില്‍ സാക്ഷികളാക്കാനുള്ള വിചാരണ കോടതി ഉത്തരവിനെതിരെ അനില്‍ അംബാനിയും ഭാര്യ ടീനയും രംഗത്ത്. ഇതിനെതിരെ ഇവര്‍ ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു.
ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഇവരുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 24 ന് കോടതി ഹര്‍ജി പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ടു വിചാരണ നേരിടുന്ന സ്വാന് ടെലികോമില്‍ റിലയന്‍സ് എഡിഎ ഗ്രൂപ്പ് 990 കോടി രൂപയുടെ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കോടതി നടപടി.
നേരത്തെ സിബിഐയുടെ അപേക്ഷ പരിഗണിച്ചായിരുന്നു വിചാരണ കോടതി അനില്‍ അംബാനിയെയും ഭാര്യയെയും ഉള്‍പ്പെടെ 13 പേരെ സാക്ഷികളായി വിളിച്ചുവരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: