കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ആക്രമണം തുടരുന്നു. മുര്‍ഷിദാബാദില്‍ ഇന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര് മരിച്ചു. രണ്ടു പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
പശ്ചിമബംഗാളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്ന് ഗവര്‍ണര്‍ എം.കെ നാരായണന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂര്‍ഷിദാബാദിലെ കപസ്ദംഗയില് ഇന്നലെ രാത്രി വൈകിയുണ്ടായ ബോംബേറിലാണ് രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഭരത്പൂരിലുണ്ടായ സംഘര്‍ഷത്തിലാണ് മറ്റൊരാള്‍ മരിച്ചത്.
നാളെയാണ് പശ്ചിമബാംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: