കുറവിലങ്ങാട്: ലോക നിലവാരത്തിലുള്ള കമ്പനികളുടെ ഉല്പനങ്ങള് എന്ന് അവകാശപ്പെട്ട് വ്യാപാരികളെ കബളിപ്പിക്കാന്‍ ശ്രമിച്ച കൊല്ലം സ്വദേശി അസനെ (40) വ്യാപാരികള്‍ പിടിക്കൂടി പൊലീസില്‍ ഏല്പിച്ചു. വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റ് വ്യാപാരികളെ കബളിപ്പിക്കുന്ന അന്തര്‍സംസ്ഥാന സംഘം ജില്ലയില്‍ സജ്ജീവമാണെന്നാണ് നിഗമനം. കുറവിലങ്ങാട്, കാണക്കാരി, ഉഴവൂര്‍ മേഖലകളിലെ ഇലക്ട്രിക്കല്‍ കടകള്‍, ഇരുമ്പ് കടകള്‍ എന്നിവിടങ്ങളിലാണ് വ്യാജ ഉല്പനങ്ങള് വാങ്ങിച്ച് ലക്ഷങ്ങളുടെ നഷ്ടം വ്യാപാരികള്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഗുണനിലവാരമുള്ള സാധനങ്ങളാണെന്നും, ഒറിജിനല്‍ ആണെന്നും തെറ്റിധരിപ്പിച്ച് വ്യാപാരികള്‍ ഇറക്കികൊടുക്കുകയും, മുഴുവന്‍ തുകയും കൈക്കലാക്കിയതിനുശ്ശേഷം സംഘം മുങ്ങുകയുമാണ് പതിവ്.
കട ഉടമകള്‍ക്ക് എറണാകുളം,കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ സ്ഥാപനവുമായി ബന്ധപ്പെടുവാന്‍ വിസിറ്റിംഗ് കാര്‍ഡ് ഉള്‍പ്പടെ നല്കിയിട്ടുപോകുന്ന സംഘത്തെ ബന്ധപ്പെടുവാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നമ്പര്‍ നിലവില്‍ ഇല്ലായെന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് വ്യാപാരികള്‍ തങ്ങള്‍ തട്ടിപ്പിന് ഇരയായി എന്നുള്ളത് തിരിച്ചറിയുന്നത്. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ റപ്രസെന്റിറ്റീവ് ആണെന്ന് പറഞ്ഞെത്തിയ ആളാണ് ബുധനാഴ്ച ഉഴവൂരില്‍ നിന്ന് പൊലീസ് പിടിയിലായത്. ഇതിന് മുമ്പ് ഇതേ കമ്പനിയുടെ റപ്രസെന്റിറ്റീവ് ഉഴവൂരത്തെ വ്യാപാരിയെ കബളിപ്പിച്ച് 15000 രൂപയുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ നല്കി കടന്നുകളഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാപാരികള്‍ ജാഗ്രത പാലിച്ച് തട്ടിപ്പുക്കാരെ പിടിക്കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: