ചങ്ങനാശ്ശേരി: സോളാര്‍ തട്ടിപ്പു കേസില്‍ പോലീസ് അറസ്റ്റു ചെയ്ത നടി ശാലുമേനോന്റെ പുതിയവീടു നിര്‍മ്മാണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് രണ്ട് ദിവസമായി പരിശോധന നടത്തുന്നു. പുഴവാതില്‍ പുതിയതായി നിര്‍മ്മിച്ച അരവിന്ദം വീടിന്റെ നിര്‍മ്മാണമാണ് പരിശോധന നടത്തിയത്.
ടീം സോളാര്‍ തട്ടിപ്പുകേസിലെ ഒന്നാംപ്രതി ബിജുരാധാകൃഷ്ണന്റെ പക്കല്‍ നിന്നും വീടു നിര്‍മ്മാണത്തിന് പണം ചെലവഴിച്ചു എന്ന് ശാലുമേനോന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് അന്വേഷണ സംഘത്തില്‍പെട്ട കോട്ടയം ഡിവൈഎസ്പി വി. അജിത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം പിഡബ്ല്യൂഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുദിവസമായി പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി രൂപ വീടുപണിക്ക് ചെലവായിട്ടുണ്ടെന്നാണ് ശാലു മൊഴി നല്‍കിയത്. വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള അലങ്കാരപണികളുടെയും ടൈല്‍, തടിപണികള്‍ ഇവയെല്ലാം പരിശോധന സംഘം അളവുകള്‍ ശേഖരിച്ചു. എത്രരൂപ ചെലവാക്കിയെന്നതു സംബന്ധിച്ചുള്ള രൂപ രേഖയ്ക്ക് അല്പം താമസം നേരിടുമെന്ന് പരിശോധന സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: