പള്ളിക്കത്തോട്: കയ്യൂരിലെ പെട്രോള്‍ പമ്പിനു സമീപം പാലച്ചുവട് എന്ന സ്ഥലത്ത് 200 വര്‍ഷത്തിലേറെ പഴക്കമുള്ള പാലമരം ലേലം ചെയ്യുവാനുള്ള നീക്കം ഹിന്ദു ഐക്യവേദി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു സ്വകാര്യ വ്യക്തിയുടെ താല്പര്യപ്രകാരമാണ് പിഡബഌുഡി അധികൃതര്‍ കഴിഞ്ഞദിവസം തടിലേലം ചെയ്യുവാന്‍ എത്തിയത്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതും കുംഭകുടം ആടികൊണ്ടിരുന്നതുമായ പാലമരമാണ് ഇത്. നിരവധി മരങ്ങള്‍ ഈ പഞ്ചായത്തില്‍തന്നെ അപകടകരമായി നില്ക്കുമ്പോള് അതൊന്നും ശ്രദ്ധിക്കാതെ ഇത് മാത്രം ലേലം ചെയ്യുന്ന നടപടി അനുവദിക്കില്ല എന്ന് ഹിന്ദുഐക്യവേദിയും യുവമോര്‍ച്ചയും അറിയിച്ചു. മുന്‍ധാരണപ്രകാരം എത്തിയ തടികോണ്ട്രാക്റും പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ലേലം തടഞ്ഞു. ഇതേ തുടര്‍ന്ന ലേലനടപടികള്‍ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗം എന്‍.ഹരി, ഹിന്ദുഐക്യവേദി സെക്രട്ടറി ആര്. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പാലമരത്തില്‍ പട്ട് പുതപ്പിച്ചു. പാലമരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡും സ്ഥാപിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ പരാതിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: