കോട്ടയം: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അച്ഛനും മകനും അതിവേഗ കോടതി ശിക്ഷ വിധിച്ചു.ബിയര്‍കുപ്പികൊണ്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കേസില്‍ ഒന്നാം പ്രതിയായ കാണക്കാരി കളത്തൂര്‍ വായനശാലപ്പടി പ്ലാപ്പറമ്പില്‍ സാബു (37)വിന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതിയായ ഇയാളുടെ പിതാവ് ജോസഫ് (62) ഒരു വര്‍ഷം തടവ് അനുഭവിക്കണം.
രണ്ടാം പ്രതി ജോസഫിന്റെ മകളുടെ പുരയിടത്തില്‍ താമസിച്ചിരുന്ന സന്തോഷാ (27) ണു കൊല്ലപ്പെട്ടത്. പിഴ നല്‍കിയില്ലെങ്കില്‍ ഒന്നാംപ്രതി ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴയായി അടയ്ക്കുന്ന തുക കൊല്ലപ്പെട്ട സന്തോഷിന്റെ അമ്മയ്ക്ക് നല്‍കണമെന്നും അതിവേഗ കോടതി ജഡ്ജി പി. സി. പോളച്ചന് വിധിന്യായത്തില്‍ പറയുന്നു.
2011 ഏപ്രില്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തമായി വീടില്ലായിരുന്ന സന്തോഷിനെയും അമ്മ ലളിതയെയും പ്രതി സാബുവും അമ്മയും ഏറ്റുമാനൂരില്‍ നിന്നും വിളിച്ചു വീട്ടിലെത്തിച്ചു താമസിപ്പിച്ചിരുന്നതാണ്. 3000 രൂപയും ഇവരുടെ പക്കല്‍ നിന്നും സാബു വാങ്ങിയിരുന്നു. തുടര്‍ന്ന് സന്തോഷും സാബുവും തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് സന്തോഷിനെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ഇതേ തുടര്‍ന്നുണ്ടായ വഴക്കിനിടെയാണ് സാബു ബിയര്‍കുപ്പി പൊട്ടിച്ച് സന്തോഷിന്റെ കഴുത്തില്‍ കുത്തിയിറക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. 2011 ഏപ്രില്‍ 30ന് പകല്‍ 11ന് പ്രതികള്‍ താമസിക്കുന്ന പ്ലാപ്പറ വീടിന്റെ മുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിത് ജോണ്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: