നമ്മുടെ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും കാര്യത്തിലെന്ന് വേണ്ട, ജീവിതത്തിന്റെ ഏത് വശത്തും പരസ്പരവിരോധം സാര്‍വ്വത്രികമായുണ്ട്. ഒരു രാജ്യത്തുണ്ടാകുന്ന ദോഷങ്ങളെ പരിഹരിക്കാന്‍ ഒരു നേതാവ് പുറപ്പെടുന്നു. അദ്ദേഹം കണ്ട ദോഷങ്ങളെ പരിഹരിച്ചുകഴിയുമ്പോള്‍ വേറെ ആയിരം ദോഷങ്ങള്‍ പുതുതായി പൊന്തിക്കാണുന്നു. ഈ ദോഷപരിഹാരശ്രമങ്ങളെല്ലാം പഴയ വീട് നന്നാക്കുന്നതുപോലെയാണ്. ഒരു വശം ശരിപ്പെടുത്തുമ്പോഴേക്ക് മറ്റൊരുവശം പൊളിയാറാകുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ വിവാഹമില്ലായ്മയാണ് വലിയ ദോഷം. ഒരു പുറത്ത് വിവാഹം കഴിക്കാത്തവര്‍ കഷ്ടപ്പെടുന്നു; അവരെ സഹായിക്കണം. മറുപുറത്ത് വിധവകള്‍ കഷ്ടപ്പെടുന്നു; അവരെ സഹായിക്കണം. ഇത് ഒരുവിധം മാറാവ്യാധിയായ വാതംപോലെയാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: