ന്യൂദല്‍ഹി: ജുവനൈല്‍ പ്രായപരിധി 18ല്‍ 16 ആക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജുവനൈല്‍ വ്യവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോടതി ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്.
നിഷ്ഠൂരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയാക്കപ്പെട്ടവര്‍ ഏര്പ്പെടുന്നുണ്ടൊന്ന് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് പരിശോധക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജുവനൈല്‍ ജസ്റ്റീസ് ആക്ടില്‍ കൈകടത്തുന്നത് ശാശ്വതമല്ലെന്ന് ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഡിസംബര്‍ 16ല്‍ ദല്‍ഹി കൂട്ടബലാത്സംഗത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത കുറ്റവാളി കൂടിയുണ്ടായിരുന്നു എന്നതാണ് ഹര്‍ജിക്ക് ആധാരമായത്. ഭേദഗതിയുടെ വ്യവസ്ഥകളനുസരിച്ച് നിയമത്തില്‍ ഇടപെടുന്നത് ശാശ്വതമല്ലെന്ന് ന്യായവിധിയുടെ പ്രസ്ക്ത ഭാഗങ്ങള്‍ വായിക്കവേ ബെഞ്ച് പറഞ്ഞു.
കൂട്ട ബലാല്‍സംഗത്തില്‍ ഉള്‍പ്പെട്ട പ്രായ പൂര്‍ത്തിയാകാത്ത കുറ്റവാളിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്ക്ക് തിരിച്ചടി കൂടിയായി ഈ വിധി. ദല്‍ഹി സംഭവം കണക്കിലെടുത്ത് ജുവനൈല്‍ പ്രായത്തില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
എന്നാല്‍ ഇതിനെതിരെ കുട്ടികളുടെ അവകാശങ്ങള്‍ക്കുള്ള ദല്‍ഹിയിലെ കമ്മീഷന്റെ മുന്‍ ചെയര്മാന് അമോദ് കാന്തുള്പ്പടെ നിരവധി ശിശു ക്ഷേമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: