എരുമേലി: വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി വിളിച്ചു ചേര്‍ത്ത പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാരുടെ പൊതു ഊരുകൂട്ടത്തിന് ഭരണപക്ഷ അംഗങ്ങളാരും വന്നില്ല. ക്ഷുഭിതരായി പ്രതിഷേധത്തിനിടയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് കമ്മറ്റി നയിച്ചു.
എരുമേലി പഞ്ചായത്തിലാണ് സംഭവം. ഇന്നലെ 2മണി്ക്കാണ് എസ്ഐടി ക്കാരുടെ പൊതു ഊരൂകൂട്ടം വിളിച്ചത്. പഞ്ചായത്തിലെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ക്ഷേമ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റികളില്പ്പെട്ട ഭരണപക്ഷത്തെ ഏതെങ്കിലും ഒരാള്‍ പങ്കെടുക്കുകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ലക്ഷക്കണക്കിന് വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ലിസ്റ്റ് തയ്യാറാക്കേണ്ടുന്ന ഊരുകൂട്ടത്തില്‍ നിന്നും ഉത്തവാദപ്പെട്ടവര്‍ വിട്ടുനിന്നത് വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
സ്ഥലം നല്കല്, വീട് നിര്‍മ്മാണം, കക്കൂസ് നിര്്മമാണം, വീടുകളുടെ അറ്റകുറ്റപ്പണി, അടക്കം വുരന്ന വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഇവര്‍ക്ക് നേരത്തെ അപേക്ഷാഫോറങ്ങല് വിതരണം ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്തിലെ 11 വാര്ഡുകളില്് നിന്നായി എ്ത്തിയ 38ഓളം ആദിവാസി കുടുംബങ്ങളെ ഭരണപക്ഷം അപമാനിക്കുകയാിയരുന്നുവെന്നും ചെയര്‍മാനും പ്രതിപക്ഷ അംഗവുമായ എം.എസ്.സതീഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതുപോലെ സംഭവമുണ്ടായപ്പോള്‍ ഇനിമേല്‍ ഇതാവര്‍ത്തിക്കുകയില്ലെന്ന് പ്രഖ്യാപിച്ച ഭരണപക്ഷം ഇന്നലെ കാണിച്ച നടപടി ബോധപൂര്‍വ്വമാണെന്നും പ്രതിപക്ഷഅംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
അറുപതോളം കുടുംബങ്ങളുള്ള പഞ്ചായത്തിലെ എസ്ഐടി വിഭാഗത്തിലുള്ളവര്‍ അധികൃതരുടെ കടുത്ത അവഹേളനത്തെ തുടര്‍ന്നാണ് ഇത്തവണ ഊരുകൂട്ടത്തിനു പോലും വരാതിരുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ പൊതുഊരൂകൂട്ടം അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് മാത്രം ഭരണപക്ഷത്തെ അംഗമായ ബീന അഷറഫ് എത്തുകയും ചെയ്തുവെന്നും ഊരുകൂട്ടത്തിനെത്ിയവര് പറഞ്ഞു.
ഉത്തരവാദിത്വപ്പെട്ട ഭരണപക്ഷത്തെ അംഗങ്ങളുടെ അസാന്നിദ്ധ്യത്തില്‍ പ്രതിപക്ഷനേതാവ് ടി.പി.തൊമ്മി പൊതുഊരുകൂട്ടം ഉദ്ഘടാനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.ആര്.അജേഷ്, എം.എസ്.സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: