മുക്കൂട്ടുതറ: വനംവകുപ്പ് പൊലീസ് ഒത്താശയില്‍ മലയോരമേഖലയായ മൂലക്കയം പമ്പാനദിയില്‍ മണല്‍വാരല്‍ വ്യാപകം. മണല്‍വാരല്‍ നിരോധിത മേഖലലയില്‍ കുറച്ചുകാലത്തിനുശേഷം ഇത് ആദ്യമായായണ് മണല്‍വാരല്‍ നടക്കുന്നത്.
വനംവകുപ്പ് അതിര്‍ത്തിപ്രദേശത്തുകൂടി മണല്‍കടത്ത് വ്യാപകമായതാണ് ജനങ്ങളെ ആശങ്കയിലാക്കയിയിരിക്കുന്നത്. വ്യാപകമായ റെയ്ഡിനെ തുടര്‍ന്ന് മണല്‍വാരല്‍ പൂര്‍ണമായും നിലച്ച പലകടവുകളും കഴിഞ്ഞ രണ്ടാഴ്ചയായി സജീവമായിക്കഴിഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. മണല്‍മാഫിയകളെ സഹായിക്കുന്നതിന്റെ പേരില്‍ മുമ്പ് വനംവകുപ്പിനെതിരെയും പൊലീസിനെതിരെയും വ്യാപക പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. പമ്പാനദിയിലെ മണല്‍വാരല്‍ വ്യാപകമായതോടെ മണല്‍വാരല്‍ തന്നെ നിരോധിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മൂലക്കയം വനാതിര്‍ത്തി മേഖലയില്‍ നിന്നും മണല്വാരിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വനംവകുപ്പിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് മലയോരമേഖലയില്‍ നിന്നും മണല്‍ കടത്താന്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവരുടെ സ്ഥലങ്ങളെല്ലാം മണല്‍വാരല്‍ കടവുകളായി മണല്‍മാഫിയ മാറ്റിയിട്ടുണ്ട്.
ഓരോ മണല്‍ ലോഡിനും തുക നല്‍കിയാണ് മണല്‍ സ്വകാര്യ വ്യ്ക്തികളുടെ പറമ്പില്‍ നിന്നും കയറ്റിക്കൊണ്ടുപോകുന്നത്. പമ്പാനദിയെ ഇല്ലാതക്കുന്ന മണല്‍മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: