പാലാ: പഞ്ചാക്ഷരമന്ത്രങ്ങളാല് പവിത്രമായ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രസന്നിധിയിലേക്ക് ഭഗവാന്റെ അനുഗ്രഹം തേടി ഇന്നലെ നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള ഭക്തസഹസ്രങ്ങളെത്തി. പുലര്‍ച്ചെ 4ന് നിര്‍മാല്യദര്‍ശനം മുതല്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കാണനുഭവപ്പെട്ടത്.
ഉച്ചക്ക് 2.30ന് നട തുറന്ന് നടന്ന പ്രത്യേക ദീപാരാധന തൊഴുവാന്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ ഒഴിവുദിനമായതിനാലും കാവാവസ്ഥ അനുകൂലമായതിനാലും ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക് മുന്‍വര്‍ഷങ്ങളില്‍ നിന്നും അധികരിച്ചു.
രാവിലെ 6മുതല്‍ അഖണ്ഡപഞ്ചാക്ഷരീമന്ത്രജപം, 9.30മുതല്‍ ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ഭഗവദ്പ്രസാദമായ അന്നദാനം, ഭഗവദ് വിഗ്രഹത്തിന്റെ പുനരവതാരത്തിന് കാരണഭൂതനായ മഠത്തില്‍ പാച്ചൂനായര്ക്ക് ക്ഷേത്രം പ്രസിഡന്റ് സി.പി.ചന്ദ്രന്‍നായരെ ദക്ഷിണ നല്കി ആദരിക്കല്‍ എന്നിവയും നടന്നു.ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരി, മേല്‍ശാന്തി പരമേശ്വരന് നമ്പൂതിരി, മലമേല്‍ നീലകണ്ഠന് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ആഘോഷപരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് സി.പി.ചന്ദ്രന്‍നായര്‍, സെക്രട്ടറി കെ.ഒ.വിജയകുമാര്‍, സി.എന്‍.ബാലകൃഷ്ണന്, വി.മുരളീധരന്, വി.ഗോപിനാഥന് നായര്‍, വിജയന്തോയ്ക്കത്തോട്ടം, സന്തോഷ്കുമാര്‍ പുറ്റുമറ്റം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: