ചങ്ങനാശ്ശേരി: പ്രകൃതിയുടെയും സമൂഹത്തിന്റെയും നിലനില്‍പ്പിനും ക്ഷേത്രങ്ങളിലേക്ക് ഭക്തജനങ്ങളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുമാണ് ജന്മനക്ഷത്ര സമ്മാനപദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ദേവസ്വം, ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ ജന്മനക്ഷത്ര സമ്മാനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തില്‍ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയെ സംരക്ഷിക്കുകയും വൃക്ഷങ്ങളെ പരിപാലിച്ചെടുക്കുകയും ചെയ്യുന്ന കര്‍മ്മ പദ്ധതിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്കരിച്ചു നടപ്പിലാക്കിയത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിശ്വാസികളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, ഓരോ നാളുകാര്‍ക്കും അവരവരുടെ വൃക്ഷം വച്ചുപിടിപ്പിക്കുന്നതിനും ആ വൃക്ഷം പരിപാലിക്കുന്നതിനുമുള്ള അവസരം കൂടിയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷേത്രഭൂമി കയ്യേറ്റം നടത്തുന്ന സാഹചര്യത്തില്‍ വസ്തുക്കള്‍ സംരക്ഷിക്കുന്നതിനും കാടുപിടിച്ച് അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നതിനുമുള്ള ഒരു സെല്ല് പ്രവര്‍ത്തനമാരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓരോ ഷേത്രത്തിലും മതപാഠശാലകള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ദേവസ്വംബോര്‍ഡ് ആലോചിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കാന്‍ നാല്‍പ്പത്തിയഞ്ചുകോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
വൃക്ഷങ്ങള്‍ക്ക് മനുഷ്യ ജന്മവുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് ഹിന്ദു ആചാരപ്രകാരം ശവസംസ്കാര ചടങ്ങ് കഴിഞ്ഞാല്‍ തെങ്ങ്, വാഴ, ചേമ്പ് എന്നിവ നട്ടുപിടിപ്പിച്ചിരുന്നതെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി ഗോവിന്ദന് നായര്‍ പറഞ്ഞു. വെബ്സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ദേവസ്വംബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. മെമ്പറും മുന്‍ എംഎല്‍എയുമായ പി.കെ കുമാരന്, സി.എഫ് തോമസ് എംഎല്‍എ, ദേവസ്വം സെക്രട്ടറി പി.ആറ ബാലചന്ദ്രന് നായര്‍, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ആര്.എ രമാദേവി, ധനലക്ഷ്മി ബാങ്ക് സോണല്‍ മാനേജര്‍ എം. മുരളീധരന്, വാര്‍ഡ് കൗണ്‍സിലര്‍ ആര്. ശിവകുമാര്ഏ നോര്‍ത്ത് ബാങ്ക് പ്രസിഡന്റ് എം.ബി രാജഗോപാല്‍, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് നാരായണന് നമ്പൂതിരി എന്നിവര്‍ ആശംസകളും ദേവസ്വം ബേര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍ സ്വാഗതവും ദേവസ്വം മാനേജര്‍ എന്‍.പി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: