തത്ത്വവിചാരത്തില്‍നിന്ന്, സാധാരണ നിത്യജീവിതകാര്യങ്ങളില്‍ കടന്നുനോക്കിയാലോ, നമ്മുടെ ജീവിതം മുഴുവനും പരസ്പരവിരുദ്ധമായ ഈ സദസത്തുകളുടെ സങ്കലനമാണെന്നു കാണാം. ജ്ഞാനത്തില്‍ ഈ വൈരുദ്ധ്യം കാണാം. മനുഷ്യന് അറിയണമെന്നാഗ്രഹമുണ്ടായാല്‍ മതി സര്‍വ്വവും അറിയുവാന്‍ സാധിക്കും എന്ന് നമുക്ക് തോന്നുന്നു. എന്നാല്‍ ഏതാനും ചുവടുകള്‍ വെയ്ക്കുന്നതിനുമുമ്പ് നമ്മുടെ ഗതി തടഞ്ഞുകൊണ്ട് ഒരു വജ്രഭിത്തി നില്ക്കുന്നതുകാണാം. മനുഷ്യന്റെ സര്‍വ്വകര്‍മ്മങ്ങളും ഒരു വൃത്തത്തിനുള്ളില്‍ കിടന്നുതിരിയുകയാണ്; ആ വൃത്തം കടന്നുപോവുക മനുഷ്യനു സാധ്യമല്ല. തനിക്ക് അത്യന്തം അടുത്തതും പ്രിയപ്പെട്ടതുമായ സംഗതികള്‍ അവയ്ക്കു സമാധാനം അനേ്വഷിപ്പിച്ചുകൊണ്ട് മനുഷ്യനെ ബുദ്ധിയുടെ പരിധി കടന്നുപോകാന്‍ കഴിവില്ലാത്തതുകൊണ്ട് അവയ്ക്കൊരു സമാധാനം കിട്ടുന്നുമില്ല. ആഗ്രഹം അവനില്‍ വേരൂന്നി ബലത്തില്‍ നില്‍പ്പുണ്ടുതാനും. അതിനെ ഒതുക്കി അമര്ത്തുന്നതേ തനിക്കു നന്മയായിരിക്കൂ എന്നും മനുഷ്യനറിയാം.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: