പമ്പാവാലി: നാറാണംതോട് വനമേഖലയില്‍ നടന്ന വനംകൊള്ളയുമായി ബന്ധപ്പെട്ട് മുറിച്ചു കടത്തിയ തേക്ക് മരത്തിന്റെ തടികള്‍ വാങ്ങിയ ആളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. എരുമേലി ഉമ്മിക്കുപ്പ സ്വദേശി അക്കരക്കടുപ്പില്‍ ജോസ് മാത്യു (45) വിനെയാണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിനു സമീപത്തുള്ള പറമ്പില്‍ നിന്നും തേക്ക് തടികളും പിടിച്ചെടുത്തിട്ടുണ്ടെന്നും കണമല േഫാറസ്റ്റ് റേഞ്ചര്‍ ടി.എസ് സുരേഷ് ബാബു പറഞ്ഞു. ശബരിമല വനാതിര്‍ത്തി മേഖലയായ നാറാണംതോട് മേഖലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം തേക്ക് മരങ്ങള്‍ വനംകൊള്ളക്കാര്‍ വെട്ടിക്കടത്തിയത്. വനംകൊള്ള നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ വനംവകുപ്പിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ വനംകൊള്ള നടത്തിയവര്‍ക്കെതിരെയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്നും അധികൃതര്‍ പറഞ്ഞു. പിടികൂടിയ ജോസ്മാത്യുവിനെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: