ന്യൂദല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ ഡീസലിന്റെ വില ഒറ്റയടിക്ക് മൂന്നു രൂപ കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സബ്സിഡി ഒഴിവാക്കുന്നതിന് പ്രതിമാസം കൂട്ടുന്ന അമ്പത് പൈസയ്ക്ക് പുറമേയാണ് പുതിയ ആവശ്യം എണ്ണക്കമ്പനികള്‍ ഉന്നയിച്ചിരിക്കുന്നത്.
എണ്ണക്കമ്പനികളുടെ ആവശ്യം പരിശോധിക്കുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഒരു ലിറ്റര്‍ ഡീസല്‍ വില്ക്കുമ്പോള് നിലവില്‍ എട്ട് രൂപ പത്ത് പൈസയുടെ നഷ്ടം വരുന്നുണ്ടെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. രൂപയുടെ മൂല്യം ഒരു രൂപ കുറയുമ്പോള്‍ ലിറ്ററിന് 76 പൈസയാണ് നഷ്ടം.
നടപ്പ് സാമ്പത്തിക വര്‍ഷം 80000 കോടി രൂപയാണ് എണ്ണ സബ്സിഡിയായി സര്‍ക്കാര്‍ നിശ്ചയിച്ചത്. രൂപയുടെ മൂല്യം കുറഞ്ഞതിനാല്‍ ഇത് 125000 കോടി രൂപയായി. ഡീസലിന് മാത്രം സബ്സിഡി 63000 കോടി രൂപയാണ്. ഈ വര്‍ഷം ഡീസലിന് 50 പൈസ വീതം ആറ് തവണ വര്‍ധിപ്പിച്ചു. അഞ്ച് രൂപ എഴുപത് പൈസയാണ് ഒരു വര്‍ഷത്തിനിടെ ഡീസലിന് ഉയര്‍ന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ വില കൂട്ടുന്നതിനോട് യുപിഎ സര്‍ക്കാരിന് അനുകൂല നിലപാടല്ലെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: