അഹമ്മദാബാദ്: ഉത്തരാഖണ്ഡില്‍ പ്രകൃതി തകര്‍ത്തെറിഞ്ഞ ഗ്രാമവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഗുജറാത്ത് മലയാളിസംഘത്തിന്റെ നേതൃത്വത്തില്‍ നല്കിയ സഹായം മലയാളികള്‍ക്കാകെ അഭിമാനമായി. ഗുജറാത്തിലെ സ്ഥിര താമസക്കാരായ മലയാളിസംഘം അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹരിദ്വാര്‍ മിത്രമണ്ഡല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു. ദുരിതഭൂമിയില്‍ സാഹയവുമായെത്തിയത്. തിരുവനപുരം വലിയറത്തല സ്വദേശിയും ഹരിദ്വാര്‍ മിത്രമണ്ഡല്‍ ചെയര്‍മാനുമായ ഹരി പി.നായരുടെ (ഹരിഭായി) നേതൃത്വത്തിലായിരുന്നു ഉത്തരാഖണ്ഡിലെ സേവനസഹായ ഹസ്തം നീട്ടിയത്.
അഹമ്മദാബാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ പലോഡിയ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ 24ന് രാത്രി പുറപ്പെട്ട സംഘം ഒരു എയര്‍ ബസ് നിറയെ ദുരിതാശ്വാസ സാധനങ്ങളുമായാണ് ദില്ലിയിലെത്തിയത്. കേരളഹൗസില്‍ ഗുജറാത്ത് മലയാളിസംഘത്തെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അല്‍ഫോണ്‍സ് കണ്ണന്താനം സ്വീകരിച്ചു. സിപിഎം സംസ്ഥാന സമിതി അംഗം എളമരം കരീം മലയാളികള്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചു. ആദ്യമായാണ് മലയാളിസംഘം ദുരന്തഭൂമിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി യാത്രതിരിക്കാനെത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുവേണ്ട10 ലക്ഷത്തോളം രൂപയുടെ സാധനങ്ങളുമായാണ് ഹരിദ്വാര്‍ മിത്രമണ്ഡല്‍ പ്രവര്‍ത്തകര്‍ കേരളഹൗസില്‍ നിന്ന് യാത്രതിരിച്ചത്. ഉത്തരഖണ്ഡിലെത്തിയ മലയാളി സംഘത്തിന് ദുരന്തഭൂമിയിലേക്ക് സാധനങ്ങള്‍ കയറ്റിയ എയര്‍ബസ് എത്താത്തതുകാരണം അവിടുന്ന് ട്രക്കില്‍ കയറിയ സാധനങ്ങള്‍, താല്‍ക്കാലിക ഹെലിപാടില്‍ എത്തിച്ച് മലയാളി ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നേരിട്ടാണ് ഹെലികോപ്ടറില്‍ കയറ്റി സൈന്യത്തെ ഏല്‍പ്പിച്ചത്. ദുരിതാശ്വാസ സംഘം ഉത്തരകാശിയിലെ 15 കിലോമീറ്ററോളം സഞ്ചരിച്ച് മനുഷ്യസാധ്യമായ സഹായങ്ങള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ചെയ്തുകൊടുത്തു. ദുരന്തം അമ്മാനമാടിയ മലമുകളില്‍ സൈന്യത്തിന്റെ ഇടപെടലുകളെ തുടര്‍ന്ന് അവിടെ മലയാളി ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഉത്തരഖണ്ഡിലെ താഴ്വാരങ്ങളില് നിരവധി ക്യാമ്പുകളില്‍ രക്ഷാപ്രവര്‍ത്തകരോടൊപ്പം മലയാളികളും പങ്കാളിത്തംവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: