ഭുവനേശ്വര്‍: വംശഭീഷണി സൃഷ്ടിക്കുന്ന വൈറസുകള്‍ നരഭോജികളായ കടുവകളില്‍ പകരുന്നതായി റിപ്പോര്‍ട്ട്. ഇതിനെതിരേ കനത്ത ജാഗ്രതവേണമെന്ന് മുന്നറിയിപ്പുണ്ട്. നായ്ക്കളിലും പൂച്ചകളിലൂം അതിവേഗം പടരുന്ന കാനിനീ ഡിസ്റ്റമ്പര്‍ എന്ന വൈറസാണ് കടുവകള്‍ക്ക് ഭീഷണിയാകുന്നത്.
കാനിനീ ഡിസ്റ്റമ്പര്‍ വൈറസുകള്‍ ഇന്ത്യയില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കടുവകളിലും കണ്ടു വരുന്നു. നിയന്ത്രിക്കാന്‍ വിഷമമായ ഈ വൈറസ്സുകള്‍ അതിവേഗമാണ് പടരുന്നത്. പൊതുവെ വംശഭീഷണി നേരിടുന്ന കടുവകളെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാക്കാന്‍ ഈ വൈറസുകള്‍ക്ക് അധികം സമയം വേണ്ട.
കടുവാസംരക്ഷണ കേന്ദ്രമുള്ള സംസ്ഥാനങ്ങള്‍ക്ക് സിഡിവി വൈറസ്സുകളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് ലഭിച്ചുകഴിഞ്ഞു. കടുവാകേന്ദ്രങ്ങളുടെ സമീപത്തുനിന്ന് പൂച്ച, നായ് എന്നീ മൃഗങ്ങളെ അകറ്റിനിര്‍ത്തണമെന്നും അറിയിപ്പുണ്ട്. കാനിനീ ഡിസ്റ്റമ്പര്‍ വൈറസുകള്‍ ബാധിച്ച മൃഗങ്ങള്‍ കടുത്ത പനിയും മയക്കവും അതിസാരവും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.
വൈറസ് കടുവയുടെ തലച്ചോറിലാണ് ആദ്യം ബാധിക്കുന്നത്. കടുവാസങ്കേതത്തിനു സമീപമുള്ള ഗ്രാമങ്ങളിലോ വീടുകളിലോ ഉള്ള വളര്‍ത്തു മൃഗങ്ങളില്‍ നിന്നും കടുവകള്‍ക്ക് വൈറസ് ബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കടുവകളെ സിഡിവി വൈറസ് ബാധയില്‍ നിന്നും സംരക്ഷിക്കുന്നതിനായി വാക്സിനുകള്‍ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: