ന്യൂദല്‍ഹി: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂരജ് പഞ്ചോളിയ്ക്കു മുംബൈ ഹൈക്കോടതി ജാമ്യം നല്കി. രാജ്യംവിട്ട് പുറത്തുപോകാതിരിക്കാന്‍ സൂരജ് പാസ്പോര്‍ട്ട് കോടതിയ്ക്കു കൈമാറണമെന്നും കോടതി സൂരജിനോട് നിര്‍ദേശിച്ചു.
50,000 രൂപ കെട്ടിവച്ച ശേഷമാണ് സൂരജിന് കോടതി ജാമ്യം നല്‍കിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ജൂഹു പോലീസിന് മുന്നില്‍ ഹാജരാകണമെന്നും കോടതി സൂരജിനോട് നിര്‍ദേശിച്ചു. നടന് ആദിത്യ പഞ്ചോളിയുടെയും സറീനാ വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി. ജിയാ ഖാന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ കത്ത് ആര്ക്കെഴുതിയതാണെന്നു വ്യക്തമല്ലാത്തത് കൊണ്ടും തീയതി രേഖപ്പെടുത്തിയത് കൊണ്ടും ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
ജിയാ ഖാനെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക എന്നൊരു ഉദ്ദേശ്യം സൂരജിനില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. ജിയയുടെ ആത്മഹത്യയ്ക്കു കാരണം അവരുടെ മാനസിക സമ്മര്‍ദ്ദമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവമുണ്ടായ ദിവസം ജിയയും സൂരജും തമ്മില്‍ വാക്കുതര്ക്കത്തിലേര്പ്പെടുകയുണ്ടായി. ജിയ മുമ്പ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നത് തള്ളിക്കളയാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു. സൂരജുമായുള്ള പ്രണയബന്ധവും മാനസിക ശാരീരിക പ്രശ്നങ്ങളുമാണ് കത്തില്‍ പ്രധാനമായി സൂചിപ്പിച്ചിരുന്നത്. ജൂണ്‍ മൂന്നിനാണ് ജിയ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: