ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഡെറാഡൂണില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
കേദാര്‍നാഥ് ദുരന്തത്തില്‍ പെട്ട് ഇനിയും നാട്ടില്‍ തിരിച്ചെത്തിയിട്ടില്ലാത്ത തീര്‍ത്ഥാടകരുടെ പേരു വിവരങ്ങള്‍ എത്രയും പെട്ടെന്ന് സംഘത്തിന്റെ ഡെറാഡൂണിലെ ദൈവി ആപദ സഹായതാ സമിതി കാര്യാലയത്തില്‍ അറിയിക്കണമെന്ന് സര്‍കാര്യവാഹ് അഖിലാഭാരതീയ തലത്തില്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു.
ദുരന്തഭൂമിയില്‍ ഏറ്റവും ആദ്യം എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മാതൃകയായാവുകയാണ്. ദുരിത നിവാരണ പ്രവര്‍ത്തനങ്ങളുടെ അടുത്ത പടിയിലേക്ക് കടക്കുക യാണ് ആര്‍എസ്എസ് എന്നു വ്യക്തമാക്കിയ സഹസര്‍കാര്യവാഹ് വിവിധ തലങ്ങളിലുള്ള സേവാപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
വിവിധ വിഭാഗങ്ങളായുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി നടക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സേവാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുക. ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കൃത്യമായി മനസ്സിലാക്കാനായിട്ടുള്ള ഗവേഷണം എന്നിവ സംഘം നടത്തും.
തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ക്കാണു ഇതുവരെ മുന്‍ഗണന കൊടുത്തിരുന്നതെങ്കില്‍ ഇനിമുതല്‍ തദ്ദേശീയരുടെ ദുരിത നിവാരണത്തിനുള്ള ആസൂത്രിതമായി നീക്കങ്ങള്‍ നടത്തും.
അപ്രതീക്ഷിതമായ കുത്തൊഴുക്കില്‍പെട്ട് വിവിധ പ്രദേശങ്ങളിലെത്തിപ്പെട്ടിരിക്കുന്ന ജനങ്ങളെ കണ്ടെത്തുന്നതിനായി സ്വയംസേവകരുടെ വിവിധ ബാച്ചുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രകൃതിയുടെ താണ്ഡവത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും ആര്‍എസ്എസ് സഹസര്കാര്യാവാഹ് വ്യക്തമാക്കി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിത്തില് ചെയ്യുന്നതിനുള്ള വിദഗ്ധന്മാരടങ്ങുന്ന വലിയ സ്വയംസേവക സംഘം ഉത്തരാഖണ്ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
സാമ്പത്തിക സഹായങ്ങള്‍ ദൈവി ആപദ സഹായതാ സമിതി, അക്കൗണ്ട് നമ്പര്‍: 31156574681, ഐഎഫ്എസ്സി കോഡ്: എസ്ബിഐ- എന്‍0000630 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: