ശ്രീനഗര്‍: ജമ്മുവിലെ ബനിഹാലിനേയും കാശ്മീര്‍ താഴ്വരയിലെ ഖ്വാസിഗുണ്ടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രധാനമന്ത്രി മന്മോഹന് സിംഗും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ചേര്‍ന്നാണ് ഫ്ലാഗ് ഓഫ് നടത്തിയത്. ശ്രീനഗറില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയാണ് പുതിയ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. ഗവര്‍ണര്‍ എന്‍.എന്‍.വോഹ്റ, ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേന്ദ്ര റയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പൂക്കളും പൂച്ചെണ്ടുകളും കൊണ്ട് അലങ്കരിച്ച ട്രെയിന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഐആര്സിഒഎന് അധികൃതരേയും കൊണ്ടാണ് ആദ്യ സര്‍വീസ് നടത്തിയത്.
25 മിനിട്ടുകൊണ്ടാണ് ട്രെയിന്‍ ഖ്വാസിഗുണ്ടില്‍ എത്തിച്ചേര്‍ന്നത്. രാജ്യത്തെ ഏറ്റവും നീളമുള്ളതെന്ന് കരുതപ്പെടുന്ന 11 കിലോ മീറ്റര്‍ തുരങ്കവും ഉള്‍പ്പെടുന്നതാണ് ബനിഹാല്‍-ഖ്വാസിഗുണ്ട് സെക്ഷന്‍. 35 കിലോമീറ്റര്‍ ദൂരം 18 കിലോമീറ്ററായി കുറയ്ക്കാന്‍ ഈ തുരങ്കം സഹായിക്കും. 1,691 കോടി രൂപയാണ് ഇതിന്റെ നിര്‍മാണത്തിനായി ചെലവാക്കിയിരിക്കുന്നത്. 2017 ഓടെ ഉധംപൂര്‍-ബനിഹാല്‍ സെക്ഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബനിഹാലില്‍ നിന്നും ബാരാമുള്ളയിലേക്കുള്ള ദൈനംദിന സര്‍വീസ് ഇന്ന് തുടങ്ങും. അഞ്ച് ട്രിപ്പുകളാണ് ഉണ്ടായിരിക്കുക.
ബനിഹാലില്‍ നിന്ന് രാവിലെ 7.10 നും ബാരാമുള്ളയില്‍ നിന്ന് 7.35 നും ആയിരിക്കും ട്രിപ്പ് ആരംഭിക്കുക.
കാശ്മീര്‍ താഴ്വരയ്ക്കുള്ളില്‍ ഖ്വാസിഗുണ്ടിനും ബാരാമുള്ളയ്ക്കും ഇടയിലുള്ള 118 കിലോ മീറ്റര്‍ ദീര്‍ഘദൂര സര്‍വീസ് ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
2008 ഒക്ടോബറില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ആണ് ഈ സര്‍വീസ് ഉദ്ഘാടനം ചെയ്തത്.
ന്യൂ ആസ്ട്രേലിയന്‍ ടണലിംഗ് മെത്തേഡ് ഉപയോഗിച്ചാണ് ഈ ടണല്‍ നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: