ഉത്താരാഖണ്ഡ്: പ്രളയം നിറഞ്ഞാടിയ പ്രദേശങ്ങളില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്.
കേദാര്‍നാഥിലും മറ്റ് പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന പല ടൂറിസ്റ്റുകള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.
പ്രളയ പ്രദേശത്ത് കുടുങ്ങിയ ഒരു അമ്മയെയും മകളേയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട് കേദാര്‍നാഥ് മേഖലയിലുള്ള ഗൗരികുണ്ഡിലാണ് യുവതിയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊന്നത്.
ഗൗരികുണ്ഡിലെ ഉഖിമത്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. ഇവരുടെ സ്വദേശമോ മറ്റ് വിവരങ്ങളോ പുറത്തു വന്നിട്ടില്ല.
പ്രളയത്തില്‍ പെട്ട് കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിനിടെയാണ് ഈ ദാരുണമായ വാര്‍ത്ത പുറത്ത് വരുന്നത്. പ്രളയ ബാധിത മേഖലയില്‍ കൊള്ളയും നടക്കുന്നതായുള്ള പരാതികള്‍ ഉണ്ട്.
പ്രളയംപോലുള്ള ദുരന്തങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കുറ്റവാളികള്‍ ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്താന്‍പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല.
കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി സത്യവ്രത് ബന്‍സാല്‍ പറഞ്ഞു. ശവശരീരങ്ങളില്‍ നിന്നുപോലും വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ശവശരീരത്തില്‍നിന്നും സ്വര്‍ണ്ണവും പണവും അപഹരിച്ച ഒരാളെ ഉഖിമത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതുകൂടാതെയാണ് വെള്ളത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ഈടാക്കുന്നത്. ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപയും ബിസ്കറ്റിന് ഇരുനൂറ് രൂപയുമാണ് പ്രളയബാധിത മേഖലയില്‍ വില.
അതേസമയം പ്രതികൂലമായ കാലാവസ്ഥ കാരണം ഹെലികോപ്റ്ററിലുള്ള രക്ഷാ പ്രവര്‍ത്തനം പിന്‍വലിച്ചിരുന്നെങ്കിലും പുന:സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും 30000 ല്‍ അധികം ആളുകള്‍ ദുരിത പ്രദേശത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസിനോ പട്ടാളത്തിന് പല സ്ഥലങ്ങളിലും എത്താന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം സ്ഥലങ്ങളിലാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: