സ്വന്തം ലേഖകന്‍
കറുകച്ചാല്‍: കറുകച്ചാല്‍ പോലീസ് സ്റ്റേഷനു ചേര് ന്നുള്ള ഭൂമി സ്വകാര്യവ്യക്തി കയ്യേറി. ഏതാണ്ട് ഒരേക്കറേളം വരുന്ന ഭൂമി 9 പേരോളം ചേര്‍ന്നാണ് വാങ്ങിയത്.ഇതില്‍ ഒരാള്‍ക്കു വീടുവയ്ക്കാന്‍ മണ്ണും മാറ്റാനുള്ള അനുമതിയുടെ മറവില്‍ ഒരേക്കര്‍ സ്ഥലത്തെ മണ്ണു നീക്കം ചെയ്തു.പാറ പൊട്ടിച്ചുമാറ്റുന്നതിനുള്ള അനുമതി ഇവര്‍ക്കു ലഭിച്ചിട്ടില്ല. ഇവിടെ നിന്നുള്ള മണ്ണ് പുറത്തു കടത്തരുതെന്ന നിയമം ലംഘിച്ച് നിരവധിലോഡ് മണ്ണ് കടത്തിക്കൊണ്ടു പോകുകയായിരുന്നു. തൊട്ടടുത്ത അതിരില്‍ നിന്നും മണ്ണെടുക്കാനുള്ള ദൂരപരിധി (1.5മീ) പാലിക്കാതെയാണ് മണ്ണെടുപ്പു നടത്തിയത്.ദൂരപരിധി ലംഘിച്ചാല്‍ ഏതാണ്ട് 15സെന്റോളം സ്ഥലം നഷ്ടപ്പെടും.
ഈ സ്ഥലത്തിന് ഇപ്പോള്സെന്റിന് 5ലക്ഷം രൂപ വില വരും. ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ കുറഞ്ഞത്25ലക്ഷത്തോളം രൂപ ചെലവുവരും. ചുരുക്കത്തില്‍ ഈ ഇനത്തില്‍ ഒരു കോടി രൂപയോളം ഭൂഉടമയ്ക്ക് ലാഭമുണ്ട്. 25 ലക്ഷം രൂപയോളം ബന്ധപ്പെട്ട വകുപ്പുകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കിമ്പളമായി നല്കിയാലും ഇവര്‍ക്ക് നഷ്ടമില്ല. ഇക്കഴിഞ്ഞദിവസം പോലീസ് ക്വാട്ടേഴ്സിനോടു ചേര്‍ന്നുള്ള സ്ഥലം എസ്.ഐ ഇല്ലാത്തതക്കംനോക്കി ഇവര്കയ്യേറി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതറിഞ്ഞ വ്യക്തിഎസ്.ഐമര്ദ്ദിച്ചെന്ന് ആരോപിച്ച് ആശുപത്രിയില്‍ ചികിത്സതേടി. ഈ കേസ് കോടതിയിലെത്തുന്നതിനു മുമ്പ് പ്രതിക്ക് എഫ്.ഐ.ആറിന്റെ കോപ്പി കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയതായി അറിയുന്നു.
ഉദ്ദേശം 1 ലക്ഷം രൂപ വില മതിക്കുന്ന പോലീസ് സ്റ്റേഷനോടു ചേര്‍ന്ന് നിന്നിരുന്ന ഒരു വന്കരിന്തകരമരം നിസ്സാരവിലയ്ക്കാണ് സ്വകാര്യ വ്യക്തി വെട്ടിമാറ്റിയത്. ഈ മരക്കച്ചവടത്തിലും വന്‍ അഴിമതി ഉള്ളതായിപറയപ്പെടുന്നു. അതിരിനോടു ചേര്‍ന്ന് മണ്ണു നീക്കം ചെയ്തിനാല്സ്റ്റേഷന് പരിസരത്തു നില്ക്കുന്ന മരങ്ങള്‍ കടപുഴകി വീഴാന്‍ സാദ്ധ്യതയുണ്ട്.
പോലീസ് സ്റ്റേഷന് വക ഭൂമിക്കു ചുറ്റും സ്വകാര്യ വ്യക്തികള്‍ മണ്ണെടുപ്പു നടത്തിയതുമൂലം സ്റ്റേഷന് വക ഭൂമി ഗണ്യമായി കുറഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. മണ്ണു മാഫിയായിക്കെതിരെ ശക്തമായ നിലപാടെടുത്ത എസ്.ഐ ഷിന്റോ.പി.കുര്യനെതിരെ മണ്ണുമാഫിയയായും മറ്റു ചിലരും പടയൊരുക്കമാരംഭിച്ചതായിപറയപ്പെടുന്നു. ഇവര്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് എസ്.ഐയേമാറ്റാനും പകരം ഇവര്‍ക്ക് ഒത്താശ നടത്തുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന എസ്.ഐ യേ കൊണ്ടുവരാനും അണിയറയില്‍ നീക്കമാരംഭിച്ചതായി അറിയുന്നു.
പോലീസ് സ്റ്റേഷന്റെ മൂക്കിനുതാഴെ ടൗണില്‍ ഈ വന്‍ അഴിമതി നടന്നിട്ടും പരിസ്ഥിതിവാദികളും രാഷ്ട്രീയപാര്‍ട്ടികളും മൗനം അവലംമ്പിക്കുന്നതില് ദുരൂഹത ഉള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: