എരുമേലി: മുപ്പത്തി അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടും പൂര്ത്തീകരിക്കാന കഴിയാതെ പോയ കവുങ്ങുംകുഴിയിലെ പഞ്ചായത്തു വക മാലിന്യ സംസ്കരണ പ്ലാന്റിന്റെ അഴിമതി അന്വേഷിക്കണമെന്ന് പി.സി.ജോര്‍ജ്ജ് എംഎല്‍എ ആവശ്യപ്പെട്ടു.
പകര്‍ച്ചപ്പനി അവലോകന യോഗത്തിനെത്തിയ എംഎല്‍എ എരുമേലിഗ്രാമപഞ്ചായത്തിലെ മാലിന്യ പ്ലാന്റിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു. ഖരമാലിന്യ സംസ്കരണം ആധുനിക അറവുശാല, പൊതുശ്മശാനം എന്നീ മൂന്നുപദ്ധതികള്ക്കായാണ് എരുമേലി പഞ്ചായത്ത് 35 ലക്ഷം രൂപ വകമാറ്റിയത്. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും മുമ്പുതന്നെ ഉദ്ഘാടനവും നടത്തി അന്നത്തെ ഭരണസമിതി വിവാദമുണ്ടാക്കിയതല്ലാതെ മറ്റൊരു പുരോഗതിയും ഈ പദ്ധതിക്കായില്ല. അവലോകന യോഗത്തില്‍ മാലിന്യപ്ലാന്റ് ഇല്ലാത്ത പഞ്ചായത്തുകള്‍ ഉണ്ടോഎന്നു ചോദിച്ചപ്പോള്‍ എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോപ്പന് മണ്ഡപത്തിലാണ് മാലിന്യപ്ലാന്റ് ഇല്ലാ എന്ന് പറഞ്ഞത്.
കവുങ്ങുകുംഴി മാലിന്യപ്ലാന്റിന്റെ നിര്‍മ്മാണ അഴിമതി ചൂണ്ടിക്കാട്ടിയ എംഎല്‍എ പണം കട്ടുതിന്നുന്നവര്‍ക്കെതിരെ നടപടിയെടുക്കാമെങ്കില്‍ അടുത്ത പഞ്ചായത്തു കമ്മറ്റിയില്‍ താനും പങ്കെടുക്കാമെന്നും പ്രഖ്യാപിച്ചു. കവുങ്ങുംകുഴിയിലെ മാലിന്യപ്ലാന്റിനായി നിര്‍മ്മിച്ച കെട്ടിടം അനുയോജ്യമല്ലെന്ന് പിന്നീട് കണ്ടെത്തി.യതാണ് ഈ പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായത്. എന്നാല്‍ പ്ലാന്റ്മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണ കേന്ദ്രമാക്കാമെന്ന ഉന്നതാധികാര കേന്ദ്രങ്ങളുടെ പ്രഖ്യാപനവും പിന്നീട് നടപ്പായില്ല.
2007-08ല്‍ ആരംഭിച്ച കവുങ്ങുംകുഴി മാലിന്യപ്ലാന്റ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്താനോ കഴിയാതിരിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.
എരുമേലിയില്‍ നടന്ന യോഗത്തില്‍ വിവിധ പഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: