Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആശുപത്രികളുടെ കൊള്ളയെക്കുറിച്ച്‌ നിയമസഭാ പെറ്റീഷന്‍സ്‌ കമ്മറ്റി അന്വേഷിക്കുന്നു

Janmabhumi Online by Janmabhumi Online
Jun 15, 2013, 10:02 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സംസ്ഥാനത്തെ ചികിത്സ തട്ടിപ്പുകള്‍ നിയമസഭാ സമിതിയുടെ മുന്നിലേക്ക്‌. ഹൃദ്രോഗികളുടെ ജീവന്‍രക്ഷിക്കാന്‍ അനിവാര്യമായ ഔഷധങ്ങളുടെയും ഉപകരണങ്ങളുടെയും പേരില്‍ വന്‍കിട ആശുപത്രികള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച്‌ നിയമസഭാ പെറ്റീഷന്‍സ്‌ കമ്മറ്റി അന്വേഷിക്കുന്നു.

കടുത്ത ഹൃദ്രോഗ ബാധിതര്‍ക്ക്‌ ബൈപ്പാസ്‌ ശസ്ത്രക്രിയ ഒഴിവാക്കാന്‍ നടത്തുന്ന ആഞ്ജിയോപ്ലാസ്റ്റിക്കും അനുബന്ധ ചികിത്സയ്‌ക്കുമാണ്‌ ആശുപത്രികള്‍ രോഗികളെ പിഴിയുന്നത്‌. എറണാകുളത്തെ ഒരു വന്‍കിട സ്വകാര്യ ആശുപത്രി പെര്‍ക്യൂട്ടേനിയസ്‌ ട്രാന്‍സ്ലുമിനല്‍ കൊറോണറി ആഞ്ജിയോപ്ലാസ്റ്റിക്കായി ഉപയോഗിക്കുന്ന ഡ്രഗ്‌ ഇല്യൂട്ടിംഗ്‌ സ്റ്റെന്റ്‌ 380 മുതല്‍ 680 ശതമാനം വരെ അധികവിലയ്‌ക്ക്‌ വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ വ്യാപകമായ തീവെട്ടിക്കൊള്ള പുറത്തായത്‌. പരാതികള്‍ ഉയര്‍ന്നതോടെ തോമസ്‌ ഉണ്ണിയാടന്‍ എംഎല്‍എ ചെയര്‍മാനായ നിയമസഭാ പെറ്റീഷന്‍സ്‌ കമ്മറ്റി പ്രശ്നത്തിലിടപെടാന്‍ തീരുമാനിച്ചു. നിസ്സാര ചെലവുള്ള ഹൃദ്രോഗ ചികിത്സയെ രോഗികള്‍ക്ക്‌ ബാധ്യതയാക്കി മാറ്റുന്ന ആശുപത്രികളുടെ തട്ടിപ്പുകള്‍ക്ക്‌ വിരാമമിടാന്‍ ഈ നടപടി സഹായകമായേക്കും. നഴ്സിംഗ്‌ രംഗത്തെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടായശേഷം ആരോഗ്യരംഗത്തെ വിപ്ലവകരമായ നടപടിയായിരിക്കും ഇത്‌.

ഡ്രഗ്‌ ഇല്യൂട്ടിംഗ്‌ സ്റ്റെന്റുകളുടെ വില്‍പനയിലൂടെ കോടികളുടെ തട്ടിപ്പ്‌ നടക്കുന്നതായും ഇതേക്കുറിച്ച്‌ ആരോഗ്യവകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുമെന്നും അദ്ദേഹം ‘ജന്മഭൂമി’യോട്‌ പറഞ്ഞു. അന്വേഷണത്തില്‍ തെളിവു ലഭിച്ചാല്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നിരട്ടിയിലേറെ വിലയ്‌ക്കാണ്‌ ആഞ്ജിയോപ്ലാസ്റ്റിക്കു വേണ്ട സ്റ്റെന്റുകള്‍ വില്‍ക്കുന്നത്‌. 35,000-40,000 രൂപയ്‌ക്ക്‌ ആശുപത്രികള്‍ക്ക്‌ ലഭിക്കുന്ന സ്റ്റെന്റ്‌ 95,000 രൂപയ്‌ക്കാണ്‌ രോഗിക്ക്‌ നല്‍കുന്നത്‌. മൂന്ന്‌ സ്റ്റെന്റുകള്‍ ഒരുമിച്ചു വാങ്ങുമ്പോള്‍ ആശുപത്രികള്‍ക്ക്‌ ഒരെണ്ണം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇത്‌ നാലാമതൊരു രോഗിക്ക്‌ അമിത തുകയ്‌ക്ക്‌ നല്‍കുകയും ചെയ്യും. സ്റ്റെന്റ്‌ നിര്‍മാതാക്കളില്‍ നിന്നും ഇവ നേരിട്ടുവാങ്ങാന്‍ ആശുപത്രികള്‍ അനുമതി നിഷേധിക്കുന്നതും നിയമസഭാ സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. അടിയന്തര ചികിത്സ ആവശ്യമായ രോഗിയുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത്‌ ആശുപത്രികളും ഡോക്ടര്‍മാരും നിര്‍മാണകമ്പനികളും ചേര്‍ന്ന്‌ ഔഷധങ്ങള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കും മേല്‍ കുത്തകാവകാശം സ്ഥാപിച്ചിരിക്കുകയാണ്‌. വിലയും ഈ മൂവര്‍ സംഘമാണ്‌ തീരുമാനിക്കുന്നത്‌. സ്റ്റെന്റ്‌ കച്ചവടം വഴി ആശുപത്രികള്‍ മാത്രം 200 ശതമാനത്തിലേറെ അമിതലാഭം നേടുന്നുണ്ടത്രെ.

പല ജീവന്‍ രക്ഷാ ഔഷധങ്ങളിലും സ്റ്റെന്റുകളിലും പരമാവധി ചില്ലറ വില (എംആര്‍പി) നിര്‍മാതാക്കള്‍ രേഖപ്പെടുത്താറില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ കൂടിയ വിലയായിരിക്കും രേഖപ്പെടുത്തുക. ഒരുലക്ഷം രൂപ രേഖപ്പെടുത്തിയിട്ടുള്ള ജീവന്‍ രക്ഷാ ഓഷധങ്ങള്‍ നിര്‍മാതാക്കള്‍ 15,000 മുതല്‍ 25,000 വരെ രൂപയ്‌ക്കാണ്‌ ആശുപത്രികള്‍ക്ക്‌ നല്‍കുന്നത്‌. കൊള്ള ലാഭമുണ്ടാക്കുന്ന ആശുപത്രികള്‍ ലാഭത്തിന്റെ ഒരു പങ്ക്‌ ഡോക്ടര്‍മാര്‍ക്കും നല്‍കും. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികള്‍ക്കും ഇക്കാര്യത്തില്‍ സമാന സമീപനമാണുള്ളത്‌. 42 ഓളം ആശുപത്രികളില്‍ ആഞ്ജിയോപ്ലാസ്റ്റി സൗകര്യം ലഭ്യമാണ്‌. ഇവര്‍ പ്രതിവര്‍ഷം 8000 മുതല്‍ 10,000 വരെ ആഞ്ജിയോപ്ലാസ്റ്റികള്‍ വീതം നടത്തുന്നതായാണ്‌ കണക്ക്‌.

രാജേഷ്‌ പട്ടിമറ്റം

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies