കോട്ടയം:”കോട്ടയം മെഡിക്കല്‍ കോളേജില്‍ നബാഡിന്റെ സഹായത്തോടെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച 12.56 കോടി രൂപ നഷ്ടപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നതായി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു.
കെട്ടിട നിര്‍മ്മാണത്തിന് നിര്‍ദ്ദേശിച്ച സ്ഥലത്തെ മരം മുറിക്കാന്‍ തടസം നില്‍ക്കുന്നതാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തത്. അന്യ സംസ്ഥാന വിദ്യാഭ്യാസ ലോബിയുടെയും സ്വാശ്രയ വിദ്യാഭ്യാസ ലോബിയുടെയും സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരുടെയും താല്പര്യത്തില് വഴങ്ങി പരിസ്ഥിതി വാദികളെന്ന് സ്വയം പരിചയപ്പെടുത്തുന്ന ചിലരാണ് പദ്ധതിയെ അട്ടിമറിക്കാന്‍ ഗൂഢാലോചന ടത്തുന്നതെന്നും അവര്‍ പറഞ്ഞു. 350ഓളം കുട്ടികളുടെ ഭാവിയാണ് ചിലരുടെ എതിര്‍പ്പുകൊണ്ട് നശിക്കുന്നത്. കെട്ടിടനിര്‍മ്മാണം തുടങ്ങാന്‍ താമസിക്കുന്നത് ഫണ്ട് ലാപ്സാകാന്‍ കാരണമാകും. പ്രകൃതിക്ക് വിനാശമെന്ന് കണ്ടെത്തിയ അക്കേഷ്യ മരങ്ങള്‍ വെട്ടുന്നതിനെയാണ് ഇവര്‍ എതിര്‍ക്കുന്നത്. ആഗസ്റ്റ് മാസം നടക്കുന്ന പുതിയ പ്രവേശനത്തിന് മുമ്പ് കെട്ടിടം പണിപൂര്ത്തിയാക്കേണ്ടതാണ്.
പത്രസമ്മേളനത്തില്‍ പേരന്റ് അസോസിയേഷന് പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി, സെക്രട്ടറി സി.പി. നടരാജന്, സ്റ്റുഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് സൈതലവി കെ. എം, സെക്രട്ടറി അസ്ഹര്‍ ജുമാന്, ഖജാന്‍ജി രാജശേഖരന്, ജസ്റ്റിന് കെ. ജോയി എന്നിവര്‍ പങ്കെടുത്തു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: