പൊന്‍കുന്നം: സ്കൂള്‍ കെട്ടിടം ശോച്യാവസ്ഥയിലായപ്പോള്‍ പെരുവഴിയിലായത് കുട്ടികള്‍. കൂരാലി കെവി യുപി സ്കൂളിലാണ് സംഭവം. പഠിക്കാന്‍ സ്കൂള്‍ കെട്ടിടം ഇല്ലാത്തിതിനെത്തുടര്ന്ന് അദ്ധ്യാപകര്‍ കുട്ടികളെ റോഡിലിറക്കി പഠിപ്പിക്കുകയായിരുന്നു.
1920ല്‍ നിര്‍മ്മിച്ച കെട്ടിടമാണ് ഇന്നുള്ളത്. 93 വര്‍ഷം പഴക്കമുള്ള സ്കൂള്‍കെട്ടിടം ശോച്യാവസ്ഥയിലായിട്ടും പുതിയത് നിര്‍മ്മിക്കാന്‍ മാനേജ്മെന്റ് ഇതുവരെയും കൂട്ടാക്കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ പത്തുമണിയോടെ സ്കൂളിന് മുമ്പിലൂടെ കടന്നു പോകുന്ന പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് ക്ലാസ് നടത്തിയത്. റോഡരികില്‍ അദ്ധ്യാപകരെയും രക്ഷിതാക്കളെയും കണ്ട് യാത്രക്കാരും തടിച്ചു കൂടി. ഇതുമൂലം സംസ്ഥാന പാതയില്‍ ഗതാഗതതടസ്സവും അനുഭവപ്പെട്ടു.
6, 7 ക്ലാസുകളിലായി 17 കുട്ടികളാണുള്ളത്. ഈ വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നല്‍കിയിരുന്നില്ല. നിലവിലുള്ള സ്കൂള്‍ കെട്ടിടം സുരക്ഷിതമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സ്കൂളിന്റെ പ്രവര്‍ത്തനം അടിയന്തിരമായി ഇളങ്ങുളം ദേവസ്വം കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിക്കുവാന്‍ ഉത്തരവിട്ടിട്ടും അദ്ധ്യയനം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: